കർണാടകയിൽ വൻ ബാങ്ക് കൊള്ള; കവർന്നത് 59 കിലോ സ്വർണം

ബെംഗളൂരു: കർണാടകയിൽ വൻ ബാങ്ക് കൊള്ള. കനറാ ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിലാണ് കോടികളുടെ കവർച്ച നടന്നത്. ബാങ്കിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 59 കിലോ സ്വർണവും 5.20 ലക്ഷം രൂപയും കവർന്നതായാണ് പരാതി. നഷ്ടപ്പെട്ട സ്വർണത്തിന് ഏകദേശം 53 കോടിയോളം രൂപ വിലവരും.ബെംഗളൂരു: കർണാടകയിൽ വൻ ബാങ്ക് കൊള്ള. കനറാ ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിലാണ് കോടികളുടെ കവർച്ച നടന്നത്. ബാങ്കിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 59 കിലോ സ്വർണവും 5.20 ലക്ഷം രൂപയും കവർന്നതായാണ് പരാതി. നഷ്ടപ്പെട്ട സ്വർണത്തിന് ഏകദേശം 53 കോടിയോളം രൂപ വിലവരും.

മേയ് 23-ന് വൈകീട്ട് ഏഴുമണിക്കും മേയ് 25 രാവിലെ 11.30-നും ഇടയിലാണ് കവർച്ച നടന്നതെന്നാണ് നിഗമനം. മേയ് 23 ആയിരുന്നു ബാങ്കിന്റെ അവസാന പ്രവൃത്തിദിവസം. 24, 25 തീയതികളിൽ ബാങ്ക് അവധിയായിരുന്നു. മേയ് 25-ന് രാവിലെ 11.30-ഓടെ ബാങ്കിലെ ഒരു ജീവനക്കാരനാണ് പ്രധാന ഷട്ടറിന്റെ പൂട്ടും ഗ്രില്ലുകളും തകർത്തനിലയിൽ കണ്ടത്. ഇദ്ദേഹം ഉടനെ ബ്രാഞ്ച് ഇൻ ചാർജിനെ വിവരമറിയിച്ചു. തുടർന്ന് ബാങ്കിന്റെ റീജിയണൽ മേധാവിക്കും വിവരം കൈമാറി. ഉച്ചയ്ക്ക് ഒരുമണിയോടെ റീജിയണൽ ഓഫീസിലെ ഉദ്യോഗസ്ഥരടക്കം ബാങ്കിലെത്തി നടത്തിയ പരിശോധനയിലാണ് കവർച്ച സ്ഥിരീകരിച്ചത്. തുടർന്ന് സ്ട്രോങ് റൂമിലെ വിവിധ അലമാരകൾ പരിശോധിച്ചാണ് നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്തിയത്.ബാക്കിയുള്ള സ്വർണവും നഷ്ടപ്പെട്ട സ്വർണവും ഉൾപ്പെടെ കണക്കുകൂട്ടി തിട്ടപ്പെടുത്താൻ സമയമെടുത്തതായും ഇതേത്തുടർന്നാണ് പോലീസിൽ പരാതി നൽകാൻ വൈകിയതെന്നുമാണ് വിവരം. കവർച്ച നടത്തിയവർ ബാങ്കിലെ സിസിടിവി ക്യാമറകൾ അഴിച്ചെടുക്കുകയും ഹാർഡ് ഡിസ്ക് ഉൾപ്പെടെ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചില വിചിത്രരൂപങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായെന്നാണ് പോലീസിന്റെ നിഗമനം. എട്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബാർഗി മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment