റിസോർട്ടിൻ്റെ സംരക്ഷണമതിൽ കനത്ത മഴയിൽ തകർന്നത് പ്രദേശവാസികൾക്ക്ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കുന്നതായി പരാതി

മാനന്തവാടി നഗരസഭ പരിധിയിലെ പള്ളിയറ ക്കൊല്ലി – നടവയൽ കോളനി റോഡിലാണ് സംരക്ഷണ മതിൽ തകർന്ന് വീണത്, പ്രദേശത്തെ ഉന്നതിയിലെ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ കാൽനടയായും മറ്റും യാത്ര ചെയ്യുന്ന വഴി കൂടിയാണിത്. വള്ളിയൂർക്കാവ് റോഡിൽ ഗതാഗത തടസ്സമുണ്ടാകുമ്പോൾ വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതും ഇതിലൂടെയാണ്, കഴിഞ്ഞ വർഷവും മതിൽ ഇടിഞ്ഞ് വീണതായി നാട്ടുകാർ ആരോപിച്ചു.മഴ തുടരുന്ന സാഹചര്യത്തിൽ മതിൽ ഇനിയും ഇടിയുന്നത് വലിയ അപകടങ്ങൾക്ക് കാരണമായി മാറും.വാഹനങ്ങളുമായി ഇതിലൂടെ കടന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ്. കാൽനടയാത്രയും ദുഷ്ക്കരമായി മാറിയിരുന്നു.

നിർമ്മാണത്തിലെ അപാകതയാണ് സംരക്ഷണ ഭിത്തി ഇടിയാൻ കാരണമെന്നും ഇത് സംബന്ധിച്ച് സബ്ബ് കളക്ടർക്കും നഗരസഭ സെക്രട്ടറിക്കും പരാതി നൽകിയതായി പ്രദേശവാസിയായ ജോസ് മാത്യു പറഞ്ഞു. അതെ സമയം സമീപത്തെ തോട്ടത്തിൽ നിന്നും വെള്ളം തിരിച്ച് വിട്ടതാണ് മതിൽ തകരാൻ ഇടയാക്കിയതെന്നും, കാൽനടയാത്രക്കുള്ള സൗകര്യം ഒരുക്കിയതായും കാലാവസ്ഥ അനുകൂലമായാൽ മതിൽ പുനർ നിർമ്മിക്കുമെന്നും റിസോർട്ട് ഉടമകൾ അറിയിച്ചു

Comments (0)
Add Comment