മൊബൈൽ ടവർ നിർമാണ കമ്പനിയിൽ നിന്ന് മൂന്നു ലക്ഷം രൂപയോളം വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിലായി. തൊടുപുഴ വേങ്ങല്ലൂർ സ്വദേശി നിബുൻ അസീസിനെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ ഒളിസങ്കേതത്തിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.
പ്രതിയെ മോഷണം നടത്തിയ പായിപ്രയിലെ മൊബൈൽ കമ്പനിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കാപ്പ ചുമത്തി നാടു കടത്തിയ ഇയാൾ നാലു മാസം മുൻപാണ് ജില്ലയിൽ പ്രവേശിച്ചത്. പൊലീസിനെ അപയപെടുത്താൻ ശ്രമിച്ചതിന് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് ഉണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പിടിച്ചുപറി, മോഷണക്കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ്.