പാലക്കാട്∙ പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും ആൺസുഹൃത്തിനും ജീവപര്യന്തം ശിക്ഷ. പട്ടാമ്പി പോക്സോ കോടതി ജഡ്ജി ദിനേശൻ പിള്ളയാണ് ശിക്ഷ വിധിച്ചത്. 2 ലക്ഷം രൂപ ഇരയ്ക്ക് നൽകണം. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കൊപ്പം പൊലീസ് ഇൻസ്പെക്ടറായിരുന്ന എം.ബി.രാജേഷാണ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാർ, അഡ്വ.സന്ദീപ് എന്നിവർ ഹാജരായി. കേസിൽ 26 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകൾ ഹാജരാക്കി.