*കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റെഡ്, ഓറഞ്ച് അലർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, റോഡ് സേഫ്റ്റി അതോറിറ്റി എന്നിവർക്കുള്ള പ്രത്യേക നിർദേശം*. -സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നതിനാൽ സാഹചര്യങ്ങൾ വിലയിരുത്തി മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണമെർപ്പെടുത്തേണ്ടതാണ്.
-വിനോദ സഞ്ചാരികളിലേക്കും സുരക്ഷ മുന്നറിയിപ്പുകൾ എത്തി എന്നുറപ്പാക്കേണ്ടതും കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടതുമാണ്.
-നിർമ്മാണ പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകൾ എന്നിവിടങ്ങളിൽ സുരക്ഷ ബോർഡുകൾ യാത്രക്കാർക്ക് കാണുന്ന തരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കണം. അടിയന്തരമായി ഒരു പരിശോധന നടത്തി സുരക്ഷ ബോർഡുകൾ ഇല്ലാത്ത ഇടങ്ങളിൽ അവ സ്ഥാപിക്കേണ്ടതാണ്.
-റോഡുകളിൽ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളിൽ അടിയന്തരമായി അപകട സാധ്യത ലഘുകരിക്കാൻ വേണ്ട ഇടപെടൽ നടത്തണം.
-ജില്ലാ കണ്ട്രോൾ റൂമുകളിൽ റോഡ് സേഫ്റ്റി വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികളെ കൂടി ഉൾപ്പെടുത്തേണ്ടതാണ്. റോഡിലെ അപകട സാധ്യതകൾ അധികൃതരെ അറിയിക്കാൻ ആവശ്യമായ കണ്ട്രോൾ റൂം നമ്പറുകൾ പ്രസിദ്ധപ്പെടുത്തണം.
-കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള പരസ്യബോർഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കണം.
-അപകട സാധ്യതയുള്ള മരങ്ങൾ, മരച്ചില്ലകൾ എന്നിവ മുറിച്ചു മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കണം.