Listen live radio
വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിൽ ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിൽ ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. അൻസർ, ഉണ്ണി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. ഇതോടെ കേസിലെ പ്രധാനപ്പെട്ട എല്ലാ പ്രതികളെല്ലാം പിടിയിലായി എന്നാണ് വിവരം. എട്ട് പേരാണ് ഇരുവരെ പൊലീസിന്‍റെ പിടിയിലായത്. നാല് പേരുടെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ നടത്തുകയാണ് അന്വേഷണം സംഘം.
ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികളെ വിമർശിച്ചിരുന്ന ഹക്ക് മുഹമ്മദിനെ പ്രതികൾ ലക്ഷ്യം വച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഫൈസൽ വധശ്രമ കേസുമായി മുന്നോട്ട് പോകരുതെന്നും പ്രതികൾ ഭീഷണിപ്പെടുത്തി എന്ന് പൊലീസ് പറയുന്നു. സജീവ്, അൻസർ, ഉണ്ണി, സനൽ എന്നിവർ ചേർന്നാണ് യുവാക്കളെ വെട്ടിയതെന്നും മറ്റുള്ളവർ കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരാണ് മറ്റ് നാല് പേർ.
അതേസമയം, ആക്രമണത്തിൽ സാക്ഷി തിരിച്ചറിഞ്ഞ അൻസർ സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ആക്രമണം നടന്ന സമയം മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അൻസറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഫോട്ടോയിലൂടെ അൻസറിനെ ഷഹീൻ തിരിച്ചറിയുകയും ചെയ്തു.