Listen live radio
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബോട്ടണി പഠന വകുപ്പിലെ ഗവേഷക വിദ്യാർഥിനി എം.എസ്. അമൃതക്ക് ഫുൾ ബ്രൈറ്റ്-കലാം ക്ലൈമറ്റ് ഫെലോഷിപ്. ഇന്ത്യയിൽനിന്ന് സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്നു പേരിൽ ഒരാളാണ് തൃശൂർ തിരൂർ സ്വദേശിനിയായ അമൃത.
കാലാവസ്ഥ വ്യതിയാനം ഇന്ത്യയിലെയും അമേരിക്കയിലെയും കാർഷിക മേഖലയിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഫുൾ ബ്രൈറ്റ് സ്കോളർഷിപ് സഹായകമാകും. സ്റ്റോക് ബ്രിഡ്ജ് സ്കൂൾ ഓഫ് അഗ്രികൾചറിൽ ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും അവസരം ലഭിക്കും.
ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് പുത്തൂരിന് കീഴിലാണ് അമൃത ഗവേഷണം നടത്തുന്നത്. മേപ്പാടത്തുപറമ്പിൽ ശശി-സുഗുണ ദമ്പതികളുടെ മകളാണ്.