Listen live radio
അശ്ലീലച്ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയായ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു.
നീലംപേരൂർ ഒന്നാം വാർഡ് കൈനടി അടിച്ചിറ വീട്ടിൽ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് കൈനടി അടിച്ചിറയിൽ പ്രദീപ്കുമാറിന് (46) ആലപ്പുഴ ജില്ലാ അഡീഷനൽ സെഷൻസ് കോടതി – 3 ജഡ്ജി പി.എൻ.സീത ശിക്ഷ വിധിച്ചത്.
ജീവപര്യന്തത്തിനു പുറമെ ഒരു ലക്ഷം രൂപ പിഴകൂടി കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. ഇതുകൂടാതെ, വീട്ടിലേക്ക് അതിക്രമിച്ചു കടന്നതിന് ഒരു മാസം കഠിന തടവും അനുഭവിക്കണം. 2004 മെയ് 10ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രദീപ്കുമാർ അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് സരസമ്മ എതിർത്തിരുന്നു. സംഭവ ദിവസം പ്രദീപ്കുമാർ സരസമ്മയുടെ വീട്ടിലെത്തി പതിവു രീതിയിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ എതിർത്തു.
പ്രദീപ്കുമാർ കൈവശം കരുതിയ വെട്ടുകത്തി കൊണ്ട് സരസമ്മയുടെ കഴുത്തിലും മുഖത്തും കയ്യിലും വെട്ടി എന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നു തന്നെ മരിച്ചു. കൈനടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 11 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും 4 തൊണ്ടി സാധനങ്ങളും തെളിവാക്കി.
പ്രദീപ്കുമാർ കൈവശം കരുതിയ വെട്ടുകത്തി കൊണ്ട് സരസമ്മയുടെ കഴുത്തിലും മുഖത്തും കയ്യിലും വെട്ടി എന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നു തന്നെ മരിച്ചു. കൈനടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 11 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും 4 തൊണ്ടി സാധനങ്ങളും തെളിവാക്കി.