Listen live radio

ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിനെ മുക്കിക്കൊന്നശേഷം കത്തിക്കാൻ തീരുമാനിച്ചു; ഡീസൽവാങ്ങി: ഒടുവിൽ കനാലിൽ ഉപേക്ഷിച്ചു

after post image
0

- Advertisement -

 

 

തൃശ്ശൂർ: അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നശേഷം മൃതദേഹം കത്തിക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ്.

ഇതിനായി ഡീസൽ വാങ്ങിയെങ്കിലും പദ്ധതി പൊളിഞ്ഞതിനാൽ കുഞ്ഞിന്റെ മൃതദേഹം കാമുകനുമായ ചിറ്റാട്ടുകര ഇമാനുവൽ (25) കനാലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

എംകോം ബിരുദധാരിയും 22 കാരിയുമായ വാരിയിടം മാമ്പാട് വീട്ടിൽ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. കാമുകനായ ഇമാനുവൽ പെയ്ന്റിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു മേഘ കുഞ്ഞിനെ പ്രസവിച്ചത്. പ്രസവിച്ചയുടൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിനെ മുക്കി കൊല്ലുകയായിരുന്നു. പിറ്റേന്ന് വരെ കട്ടിലിനടിയിൽ സൂക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം അമ്മ മേഘ തന്നെ കവറിലാക്കി കത്തിച്ചു കളയാൻ കാമുകനായ ഇമ്മാനുവലിന് കൈമാറി.

ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നശേഷം മൃതദേഹം കത്തിക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നു. ഇതനുസരിച്ച് കാമുകനും സുഹൃത്തും ചേർന്ന് മുണ്ടൂരിലെ പമ്പിൽ നിന്നും ഡീസൽ വാങ്ങിയിരുന്നു. മൃതദേഹം കത്തിക്കാനായി കൊണ്ടുപോയെങ്കിലും കത്തിക്കാൻ സാധിച്ചില്ല. തുടർന്ന് പാടത്ത് കുഴിച്ച് മൂടാൻ ശ്രമിച്ചെങ്കിലും ആളുകൾ ഉണ്ടായിരുന്നതിനാൽ അതും നടന്നില്ല. തുടർന്നാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്. മേഘയുമായി നടത്തിയ തെളിവെടുപ്പിനിടെ കത്തിക്കാൻ വാങ്ങിയ ഡീസൽ ഇമ്മാനുവലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.

സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മേഘ, കാമുകൻ ഇമ്മാനുവൽ (25), ഇയാളുടെ സുഹൃത്തായ പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരാണ് പിടിയിലായത്. മേഘ തനിച്ച് മുറിയിൽ കഴിഞ്ഞിരുന്നതിനാൽ സംഭവിച്ചതൊന്നും കുടുംബം അറിഞ്ഞിരുന്നില്ല. ഗർഭിണിയാണെന്ന വിവരം മേഘയും വീട്ടുകാരെ അറിയിച്ചിരുന്നില്ല.

 

 

Leave A Reply

Your email address will not be published.