Listen live radio
- Advertisement -
സര്‍ക്കാര്‍ ഓഫീസുകളിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ ക്ലീന്‍, കേരള കമ്പനി എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങിയ ഇ-വേസ്റ്റ് ഡ്രൈവ് ക്യാമ്പിയിന് ജില്ലയിൽ മികച്ച പ്രതികരണം. ജില്ലയിലെ 33 സർക്കാർ ഓഫീസുകളില്‍ നിന്നായി 6890.35 കിലോ ഇലക്ട്രോണിക് മാലിന്യങ്ങളും 99.5 കിലോ അപകട സാധ്യതയുള്ളതുമായ മാലിന്യങ്ങളും ഈ ക്യാമ്പയിനിലൂടെ ശേഖരിച്ചു.
ഏപ്രില്‍ മാസം മുതലാണ് ജില്ലയിൽ ക്യാമ്പയിൻ തുടങ്ങിയത്. ക്ളീൻ കേരള കമ്പനിയാണ്
ഇലക്ട്രോണിക് മാലിന്യങ്ങളും അപകട സാധ്യതയുള്ള മാലിന്യങ്ങളും ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്.
പലയിടങ്ങളിലും വര്‍ഷങ്ങളായി കെട്ടി കിടന്ന ഇലക്ട്രോണിക് മാലിന്യങ്ങളാണ് ഇതിന്റെ ഭാഗമായി നീക്കം ചെയ്തത്.ഇതുവഴി ഓഫീസുകള്‍ കൂടുതല്‍ വൃത്തിയുള്ളതാക്കാനും സ്ഥലലഭ്യത ഉറപ്പു വരുത്താനും സാധിച്ചു.
ഏറ്റവും കൂടുതല്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ലഭിച്ചത് കല്‍പ്പറ്റ ഗവ.കോളേജില്‍ നിന്നാണ്. 1963.8 കിലോ മാലിന്യമാണ് ഇവിടെ നിന്നു മാത്രം ലഭിച്ചത്.
ജില്ലയിലെ അജൈവ മാലിന്യ ശേഖരണത്തിലെ സുപ്രധാന ചുവടുവെപ്പാണിത്.
ജില്ലാ കളക്ടര്‍ എ.ഗീത,ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ എന്നിവർ സംയുക്തമായാണ് ഇ.വേസ്റ്റ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്.