Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം; മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരെ പരാതിയുമായി യുവതി

പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അഡ്വക്കേറ്റ് പി ജി മനുവിന് എതിരെയാണ് ആരോപണം. ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇതോടെ...
HomeEntertainmentമലയാളം പറഞ്ഞ്, ഡാൻസ് ചെയ്ത് രശ്മിക മന്ദാന: കരുനാഗപ്പള്ളിയെ ആവേശത്തിലാക്കി താരസുന്ദരി,

മലയാളം പറഞ്ഞ്, ഡാൻസ് ചെയ്ത് രശ്മിക മന്ദാന: കരുനാഗപ്പള്ളിയെ ആവേശത്തിലാക്കി താരസുന്ദരി,

- Advertisement -

കൊല്ലം: കരുനാഗപ്പള്ളിയെ ആവേശത്തിലാക്കി നാഷണൽ ക്രഷ് രശ്മിക മന്ദാന. താരത്തെ കാണാൻ നിരവധി ആ​രാധകരാണ് ഒത്തുകൂടിയത്. രണ്ടു വർഷത്തിനു ശേഷം കേരളത്തിലേക്ക് എത്തിയ താരത്തിന് വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് രശ്മികയുടെ വിഡിയോയും ചിത്രങ്ങളും.

കരുനാഗപ്പള്ളിയിലെ ഷോപ്പിങ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ 9 മണിക്ക് വന്നിറങ്ങിയ താരത്തെ സ്വീകരിക്കാൻ ആരാധകർ എത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ചോപ്പറിൽ സഞ്ചരിച്ച് കരുനാഗപ്പള്ളിയിലെ വള്ളിക്കാവ് മൈതാനത്ത് വന്നിറങ്ങിയ താരം അവിടെ നിന്നും കാർ മാർഗം സഞ്ചരിച്ച് ‘വെഡ്സ്ഇന്ത്യ’ ഷോപ്പിങ് മാളിലെത്തി.

താരത്തെ കാണാനായി നൂറുകണക്കിന് ആരാധകരാണ് ഒത്തുകൂടിയത്. മലയാളത്തിലാണ് താരം സംസാരിച്ച് തുടങ്ങിയത്. തുടർന്ന് രഞ്ജിതമേ എന്ന ​ഗാനത്തിന് ചുവടുവച്ചു. ഉദ്ഘാടന ചടങ്ങുകൾക്കിടയിൽ മലയാളികൾക്കായ് മലയാളത്തിൽ ഓണാശംസകൾ നേർന്ന ശേഷമാണ് രശ്മിക അരങ്ങൊഴിഞ്ഞത്. ഉദ്ഘാടനത്തിന് ശേഷം ചോപ്പറിൽ സഞ്ചരിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ തിരിച്ചെത്തിയ രശ്മിക വൈകുന്നേരത്തെ ഫ്ലൈറ്റിലാണ് തിരിച്ചു പോയത്.

താരത്തെ കാണാനായി നൂറുകണക്കിന് ആരാധകരാണ് ഒത്തുകൂടിയത്. മലയാളത്തിലാണ് താരം സംസാരിച്ച് തുടങ്ങിയത്. തുടർന്ന് രഞ്ജിതമേ എന്ന ​ഗാനത്തിന് ചുവടുവച്ചു. ഉദ്ഘാടന ചടങ്ങുകൾക്കിടയിൽ മലയാളികൾക്കായ് മലയാളത്തിൽ ഓണാശംസകൾ നേർന്ന ശേഷമാണ് രശ്മിക അരങ്ങൊഴിഞ്ഞത്. ഉദ്ഘാടനത്തിന് ശേഷം ചോപ്പറിൽ സഞ്ചരിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ തിരിച്ചെത്തിയ രശ്മിക വൈകുന്നേരത്തെ ഫ്ലൈറ്റിലാണ് തിരിച്ചു പോയത്.