ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിന് അപൂർവശിക്ഷ; പ്ലക്കാഡുകളുമായി 7 മണിക്കൂർ നടുറോഡിൽ ബോധവത്കരണം

ബെംഗളൂരു: ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തതിന് യുവാവിന് ലഭിച്ചത് അപൂർവ ശിക്ഷ. നടു റോഡിൽനിന്ന് ഗതാഗതനിയമ ബോധവത്കരണം നടത്താനായിരുന്നു ശിക്ഷ.

ചിക്കമഗളൂരു ജില്ലയിലെ കടൂരിലെ രഞ്ജിത്തിനെതിരേയാണ് കോടതി ഈ ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസം ശിക്ഷ നടപ്പാക്കുകയും ചെയ്തു.ഇത് പ്രകാരം രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ കടൂർ ടൗണിൽ റോഡിന് നടുവിൽ രഞ്ജിത്ത് പ്ലക്കാഡുകളുമായി നിൽകുകയായിരുന്നു. രഞ്ജിത്ത് ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയും വൺവേ തെറ്റിക്കുകയുമായിരുന്നു.

Comments (0)
Add Comment