Listen live radio

കൊവിഡ് രോഗമുക്തി നേടിയവര്‍ക്ക് വെെറസിനെ പ്രതിരോധിക്കാമെന്ന് പഠനം; ആന്റിബോഡികള്‍ വഴി പ്രതിരോധം സാദ്ധ്യമാകും ?

after post image
0

- Advertisement -

വാഷിംഗ്ടണ്‍: കൊവിഡ് രോഗമുക്തി നേടിയവര്‍ക്ക് വെെറസിനെ പ്രതിരോധിക്കാമെന്ന് പഠനം. അമേരിക്കയിലെ സിയാറ്റിലില്‍ ഒരു മത്സ്യബന്ധനബോട്ടില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വ്യാപനത്തിനിടയിലും നേരത്തെ രോഗം ഭേദമായ മൂന്ന് പേര്‍ക്ക് വെെറസ് ബാധയില്ല. ഇത് രോഗത്തിനെതിരെ ആന്റിബോഡികള്‍ ഉള്ളവര്‍ക്ക് വീണ്ടും കൊവിഡ് ബാധിക്കില്ല എന്നുള്ളതിന്റെ ആദ്യ സ്ഥിരീകരണങ്ങളില്‍ ഒന്നാണ്. കൊവിഡില്‍ നിന്നും രക്ഷനേടാന്‍ ആന്റിബോഡി എങ്ങനെ ഫലപ്രദമാകുമെന്ന് പഠനം വ്യക്തമാക്കുന്നു. കൊവിഡില്‍ നിന്ന് മുമ്ബ് സുഖം പ്രാപിച്ച മൂന്ന് പേരുടെ ശരീരത്തിലെ ആന്റിബോഡികള്‍ പുതുതായി രോഗത്തില്‍ നിന്ന് രക്ഷനേടാന്‍ കാരണമായെന്ന് കണ്ടെത്തിയിരിക്കുന്നു.
ആന്റിബോഡി(സീറോളജിക്കല്‍), വെെറല്‍ ഡിറ്റക്ഷന്‍(റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റേഴ്സ്-പോളിമറേസ് ചെയിന്‍ റിയാക്ഷന്‍, അല്ലെങ്കില്‍ ആര്‍ടി പിസി ആര്‍) പരിശോധനകള്‍ അടിസ്ഥാനമാക്കിയാണിത്. 18 ദിവസം കടലിലായിരുന്ന കപ്പലില്‍ 122 ക്രൂ അംഗങ്ങളില്‍ 104 പേര്‍ക്കും കൊവിഡ് ബാധിച്ച ഉറവിടം ഒന്നുതന്നെയാണ്. ന്യൂട്രോലെെസിംഗ് ആന്റിബോഡികള്‍ സാര്‍സ് കൊവ് 2വിന്റെ പരസ്പരബന്ധമുള്ളതാണെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച്‌ കൂടുതല്‍ പഠനം ആവശ്യമാണെന്ന് വാഷിംഗ്ടണ്‍ സര്‍വകലാശാലയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ അലക്സാണ്ടര്‍ ഗ്രെനിഞ്ചര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ വെള്ളിയാഴചയാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നത്. യുഡബ്ല്യുവില്‍ നിന്നും സിയാറ്റിലെ ഫ്രഡ് ഹച്ച്‌ കാന്‍സര്‍ റിസര്‍ച്ച്‌ സെന്റെറിന്റേതാണ് പഠനം.
ഈ പഠനത്തിന് വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. കാരണം, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന വാക്സിനുകള്‍ ഉപയോഗിക്കുന്നതിലൂടെ കൊവിഡിനെ തടയാനാകുമെന്ന കണ്ടെത്തല്‍ നിലവിലുണ്ട്. രോഗം തടയാന്‍ ആന്റിബോഡികള്‍ ഫലപ്രദമോ എന്ന ചോദ്യത്തിന് ഈ പഠനം ഉത്തരംകണ്ടെത്തുന്നു. എന്നാല്‍ ആന്റിബോഡികളുള്ള ഒരു വ്യക്തി വെെറസില്‍ നിന്നും സുരക്ഷിതരാണോ എന്ന് പരിശോധിക്കുന്നതിന് കുറച്ച്‌ വെല്ലുവിളികളുണ്ട്. ഇവിടെ ആകെ 104 വ്യക്തികള്‍ക്ക് ആര്‍ടി-പിസിആര്‍ പോസിറ്റീവ് വെെറല്‍ ടെസ്റ്റ് ഉണ്ടായിരുന്നു. മൂന്ന് ക്രൂ മെമ്ബര്‍മാര്‍ക്ക് മാത്രമായിരുന്നു പോസിറ്റീവായിരുന്നത്. ഇവര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. 50 ദിവസത്തെ പരിശോധനകളാണ് നടന്നത്. 39 ജീനോമുകളുടെ ജീനോമിക് വിശകലനവും ഗവേഷകര്‍ നടത്തി. ഇതിലൂടെ കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് ഒരു സ്രോതസില്‍ നിന്നാണെന്ന് കണ്ടെത്തി. 18 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടില്ല. ആന്റിബോഡികളുള്ള മൂന്ന് ക്രൂ അംഗങ്ങള്‍ ഇവരുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല.
എന്നാല്‍ അതിന് സാദ്ധ്യതകളുണ്ടായിരുന്നു. ചില ആന്റിബോഡികള്‍ മറ്റുള്ളവയേക്കാള്‍ എങ്ങനെ വിശ്വസനീയമാകുമെന്നും പഠനം എടുത്തുകാണിക്കുന്നു. പ്രാരംഭഘട്ടത്തിലെ സീറോളജിക്കല്‍ സാമ്ബിളില്‍, ആറ് പേര്‍ക്ക് ആന്റിബോഡികളുള്ളതായി കാണപ്പെട്ടു. ഇത് മനുഷ്യശരീരത്തിലെ വെെറസിനെതിരെ പ്രത്യാക്രമണം നടത്താന്‍ ഫലപ്രദമാണ്. എന്നാല്‍ ഇവ കണ്ടെത്തുന്നത് സങ്കീര്‍ണമായ പ്രക്രിയയാണ്. കപ്പലില്‍ ആന്റിബോഡികളുള്ള ആറ് ആളുകളില്‍ നിന്ന് അവശേഷിക്കുന്ന സാമ്ബിളുകള്‍ കൂടിയെടുത്ത് കൂടുതല്‍ വിശദമായ ആന്റിബോഡി പരിശോധനകള്‍ക്ക് വിധേയമാക്കി. എന്നാല്‍ രണ്ടാം ഘട്ട പരിശോധനയില്‍ ആറില്‍ മൂന്നെണ്ണം മാത്രമേ ആന്റിബോഡികളുള്ളൂ. തുടര്‍ന്നുള്ള പരീക്ഷണങ്ങളില്‍ ഈ പ്രവര്‍ത്തനം നിര്‍വീര്യമാക്കാതെതന്നെ മൂന്ന് വ്യക്തികളില്‍ പ്രാരംഭ സീറോളജിക്കല്‍ സ്ക്രീംനിംഗില്‍ തെറ്റായ പോസിറ്റീവുകളാണെന്ന് ഗവേഷകര്‍ പറയുന്നു. പ്രാരംഭഘട്ടത്തില്‍ അണുബാധ സജീവമായിരുന്നിരിക്കാം. പകരം ലക്ഷണമല്ലാത തരത്തില്‍ അണുബാധ ഉണ്ടായിരുന്നിരിക്കാം.
സീറോളജിക്കല്‍ അനാലിസിസില്‍, ശരിയായ തരത്തിലുള്ള ആന്റിബോഡി പരിശോധന തിരഞ്ഞെടുക്കുന്നത് നിര്‍ണായകമാണെന്ന് ഗവേഷകര്‍ പറയുന്നു. ആന്റി ആര്‍ ബി ഡി ബെെന്‍ഡിംഗ് ആന്റിബോഡികള്‍ മികച്ച സൂചകങ്ങളാണ്. ഒരു സെല്ലിനെ വെെറസ് ബാധിക്കാന‌ുള്ള സ്പെെക്ക് പ്രോട്ടീനെ യാണ് ആര്‍ബിഡി(റിസപ്റ്റര്‍ ബെെന്‍ഡിംഗ് ഡൊമെയിന്‍)എന്നുപറയുന്നത്. മഹാമാരിയെ പിടിച്ചുകെട്ടാനുള്ള തത്രപ്പാടിലാണ് ലോകരാഷ്ട്രങ്ങള്‍. നിലവില്‍ 200 ഓളം വാക്സിനുകളാണ് കൊവിഡ് 19നെതിരെ ലോകത്തിന്റെ പല ഭാഗത്തായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ രണ്ട് ഡസനോളം വാക്സിനുകള്‍ മനുഷ്യരിലുള്ള ക്ലിനിക്കല്‍ ട്രയലുകളിലാണ്.

Leave A Reply

Your email address will not be published.