Listen live radio
കൊയമ്പത്തൂർ: ഒരുവയസ്സ് പ്രായമുള്ള ആൺകുട്ടിയെ വായിൽ ബിസ്‌കറ്റ് തിരുകി കൊലപ്പെടുത്തിയ കേസിൽ മുത്തശ്ശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊയമ്പത്തൂർ ആർഎസ് പുരം കൗലിബ്രൗൺ റോഡിൽ നിത്യാനന്ദന്റെ മകൻ ദുർഗേഷ് ആണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മ നന്ദിനിയുടെ മാതാവ് നാഗലക്ഷ്മി(54) അറസ്റ്റിലായി. ബുധനാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നന്ദിനി വീട്ടിലെത്തിയപ്പോഴാണ് തൊട്ടിലിൽ കുഞ്ഞ് ചലനമറ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നാഗലക്ഷ്മി കുറ്റം സമ്മതിച്ചത്. കുഞ്ഞ് തറയിൽ നിന്ന് എന്തോ എടുത്ത് വായിലിട്ടപ്പോൾ നാഗലക്ഷ്മി അടിച്ചു. കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ വായിൽ ബിസ്‌ക്കറ്റ് കവർ തിരുകി തൊട്ടിലിൽ കിടത്തി ഇവർ വീട്ടുജോലികൾ തുടർന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.