Listen live radio
ജമ്മു കശ്മീരിലെ പൂഞ്ചിൽ കഴിഞ്ഞ തിങ്കളാഴ്ച ഭീകരരുമായുളള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വൈശാഖിന്റെ സംസ്‌കാരം ഇന്ന്. തിരുവനന്തപുരത്തെത്തിച്ച മൃതദേഹത്തിൽ സംസ്ഥാന സർക്കാരിനായി മന്ത്രി കെ.എൻ ബാലഗോപാൽ പുഷ്പചക്രം സമർപിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ കലക്ടർ ഡോ. നവ്ജ്യോത് ഖോസെ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ സന്നിഹിതനായിരുന്നു. കേണൽ മുരളി ശ്രീധരൻ സേനയെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി. പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സ്വദേശമായ കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂരിലേക്ക് കൊണ്ടുപോകും.
കുടവട്ടൂർ എൽപി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ധീരജവാന് നാട് വിടചൊല്ലും.