Listen live radio
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മാർത്താണ്ഡം കൊടുംകുളം കൊല്ലകടവരമ്പ് സ്വദേശിയായ അശോക് റോബർട്ട് (28) ആണ് പെൺകുട്ടിയെ വിവാഗവാഗ്ദാനം നൽകി പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചത്.
ഒന്നര മാസം മുമ്പാണ് പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഒളിവിൽ പോയിരുന്നു. പെൺകുട്ടിക്കൊപ്പം ബംഗളൂരുവിലെ തലഗാട്ടുപുരയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതികളെ പാറശാല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
അശോക് റോബർട്ടിനൊപ്പം ഇയാളുടെ മാതാപിതാക്കളായ റോബർട്ട്, സ്റ്റെല്ല എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കടത്തിക്കൊണ്ട് പോകാനും ഒളിവിൽ കഴിയാനും മാതാപിതാക്കൾ സഹായം നൽകിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുവരാനായി അശോകിന്റെ സുഹൃത്തും സഹായിച്ചതായി പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണെന്നും കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.