Listen live radio

‘ലോക്ഡൗണ്‍ ജീവിതം തകര്‍ത്തു, ഉത്തരവാദി സര്‍ക്കാര്‍’; ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഹോട്ടലുടമ മരിച്ചനിലയില്‍

after post image
0

- Advertisement -

കോട്ടയം: അശാസ്ത്രീയമായ ലോക്ഡൗണ്‍ തീരുമാനങ്ങള്‍ ജീവിതം തകര്‍ത്തുവെന്നും മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നും പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട ഹോട്ടലുടമ മരിച്ചനിലയില്‍. ചങ്ങനാശേരി കുറിച്ചിയിലെ ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവ ഭവനില്‍ സരിന്‍ മോഹനാ(42)ണ് മരിച്ചത്. ട്രെയിനിടിച്ചു മരിച്ചനിലയില്‍ ഇന്നു പുലര്‍ച്ചെ നാലരയോടെ കുറിച്ചി ലെവല്‍ക്രോസിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്.

“എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാരാണ്. സാധാരണക്കാരനെ എങ്ങനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാമെന്നതിന് ഉദാഹരണമാണ് ഞാന്‍,” എന്നും പറഞ്ഞുകൊണ്ടുള്ളതാണ് സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആറുമാസ മുന്‍പ് വരെ കുഴപ്പമില്ലാതിരുന്ന ഹോട്ടലായിരുന്നു തന്റേതെന്നും അശാസ്ത്രീയ ലോക്ഡൗണ്‍ എല്ലാം തകര്‍ത്തുവെന്നും കുറിപ്പില്‍ പറയുന്നു.

“ഇപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി, ബ്ലേഡുകാരുടെ ഭീഷണി. ഇനി ആറു വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്റെ ബാധ്യതകള്‍. ഇനി നോക്കിയിട്ടു കാര്യമില്ല. എന്റെ മരണത്തോടെയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്,” കുറിപ്പില്‍ പറയുന്നു.

സഹായിക്കാന്‍ നല്ല മനസുള്ളവര്‍ തന്റെ കുടുംബത്ത സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന കുറിപ്പ് ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബമെന്നും ഇളയ മകന് ഓട്ടിസമാണെന്നും അവനും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പറയുന്നു.

സരിന്‍ മോഹന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

6 മാസം മുന്‍പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ ആയിരുന്നു എന്റെ. അശാസ്ത്രീയമായ ലോക്ഡൗണ്‍ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു. ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങിക്കൂടാം കൊറോണ വരില്ല, ഹോട്ടലില്‍ ക്യൂ നിന്നാല്‍ കൊറോണ പിടിക്കും. ബസ്സില്‍ അടുത്ത് ഇരുന്നു യാത്ര ചെയ്യാം, ഹോട്ടലില്‍ ഇരുന്നാല്‍ കൊറോണ പിടിക്കും. ഷോപ്പിങ് മാളില്‍ ഒരുമിച്ചു കൂടി നിക്കാം. കല്യാണങ്ങള്‍ക്ക് 100 പേര്‍ക്ക് ഒരുമിച്ചു നിക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, ഹോട്ടലില്‍ ഇരിക്കാന്‍ പറ്റില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതുയോഗങ്ങള്‍ നടത്താം കൊറോണ പിടിക്കില്ല. ഇങ്ങനെ പോകുന്നു തീരുമാനങ്ങള്‍.

എല്ലാം തകര്‍ന്നപ്പോള്‍ ലോക്ഡൗണ്‍ എല്ലാം മാറ്റി. ഇപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി, ബ്ലേഡ് കാരുടെ ഭീഷണി, ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്റെ ബാദ്ധ്യതകള്‍, ഇനി നോക്കിയിട്ടും കാര്യം ഇല്ല. എന്റെ മരണത്തോടു കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്. എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍.

എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹായിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്റെ കുടുംബത്ത സഹയിക്കുക. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും. അവര്‍ക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്. RADHU MOHANAC.NO..67230660230SBI CHINGAVANAMKOTTAYAMIFSC . SBIN0070128NB

എന്റെ ഫോണ് എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം. മകള്‍ക് ഓണ്ലൈന് ക്‌ളാസ് ഉള്ളതാണ്. അറിഞ്ഞിരുന്നേല്‍ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു.

Leave A Reply

Your email address will not be published.