Listen live radio
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിക്ക് ജാമ്യം. 2017-മുതൽ റിമാൻഡിൽ കഴിയുന്ന മണികണ്ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റു പ്രതികളായ പൾസർ സുനി അടക്കം മൂന്നുപേർ ഇപ്പോഴും റിമാൻഡിലാണ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ മണികണ്ഠൻ അടക്കമുള്ള പ്രതികൾ പിടിയിലായിരുന്നു. മുൻപ് പല തവണ പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചെങ്കിലും വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മണികണ്ഠന് കോടതി ജാമ്യം അനുവദിച്ചത്. പൾസർ സുനി, വിജേഷ്, മാർട്ടിൻ എന്നിവരാണ് വിചാരണത്തടവുകാരായി റിമാൻഡിലുള്ളത്.
2017 ഫെബ്രുവരിയിൽ നെടുമ്പാശേരിക്കു സമീപം അത്താണിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളിൽ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറിൽ വന്ന നടിയെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. കേസിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി നടൻ ദിലീപിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്.