Listen live radio
മാനന്തവാടി: ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മരണപ്പെട്ട അനിഷയുടെ കുടുംബം മെഡിക്കൽ കോളേജിൽ എത്തിയ മന്ത്രിയെ കണ്ട് സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടു മന്ത്രിക്ക് പരാതി നൽകി. ഇക്കഴിഞ്ഞ നവംബർ നാലിനാണ് 24 കാരിയായ അനിഷ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി മരണത്തിന് കീഴടങ്ങിയത്. ഒക്ടോബർ 29 ന് പുലർച്ചെ മൂന്ന് മണിക്കാണ് അനിഷയെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്. ഒപ്പറേഷനിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. തുടർന്ന് അനിഷയ്ക്ക് ബ്ലീഡിങ്ങ് ഉണ്ടാവുകയും ഗുരതരാവസ്ഥയിൽ ഐ സി യുവിലേക്ക് മാറ്റുകയുമായിരുന്നു. ഇരുപത് മണിക്കൂറിന് ശേഷം അനിഷയ്ക്ക് അതീവ ഗുരുതമാണെന്നും മറ്റെവിടെയെങ്കിലും കൊണ്ടു പോകണമെന്നും ബന്ധുകളെ അറിയിക്കുകയും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മാനന്തവാടിയിലെ മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥയാണ് തന്റെ മകൾ മരിക്കാനിടയായതെന്നും കുറ്റക്കാർ കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് വിജയൻ പരാതി നൽകിയിരുന്നു.