Listen live radio

വാക്സിനെടുക്കാത്ത അധ്യാപകരെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

after post image
0

- Advertisement -

തിരുവനന്തപുരം: കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തതിന് അധ്യാപകര്‍ നിരത്തുന്ന കാരണം പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കണമെന്ന് ശിപാര്‍ശ.

ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ വൈകാതെ തീരുമാനമെടുത്തേക്കും. അയ്യായിരത്തിലധികം അധ്യാപകര്‍ വാക്സിന്‍ എടുത്തിട്ടില്ലെന്നാണ് കണക്ക്. തുടര്‍ന്നാണ് വാക്സിന്‍ സ്വീകരിക്കാതിരിക്കാന്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെ കാരണങ്ങള്‍ പറയുന്ന വരുടെ പ്രശ്നം പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച്‌ പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ശിപാര്‍ശ നല്‍കിയത്.

ഇക്കാര്യത്തില്‍ കോവിഡ് വിദഗ്ധസമിതിയുമായി കൂടിയാലോചിച്ച്‌ മുഖ്യമന്ത്രി തീരുമാനമെടുക്കും. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് ഇളവ് നല്‍കും. എന്നാല്‍ അതിലേറെ അധ്യാപകര്‍ ബോധപൂര്‍വം വാക്സിന്‍ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇൗ സാഹചര്യത്തില്‍ കര്‍ശന നടപടി വേണമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശം. വാക്സിന്‍ സ്വീകരിക്കാത്തത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. മഹാമാരിക്കാലത്ത് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന സമീപനം ഉണ്ടാകുന്നത് തടയണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

അധ്യാപകര്‍ പൊതുസേവന വിഭാഗത്തിലാണെന്നും സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ലംഘിക്കുന്നത് അച്ചടക്ക ലംഘനമായി കാണണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിെന്‍റ അഭിപ്രായം. വാക്സിന്‍ സ്വീകരിക്കാത്തവര്‍ സ്കൂളില്‍ ഹാജരാകേണ്ടെന്നാണ് മുന്‍ നിര്‍ദേശം. ഇവരില്‍ പലരും ഒാണ്‍ലൈന്‍ ക്ലാസാണ് നടത്തുന്നത്. വാക്സിന്‍ സ്വീകരിച്ചില്ലെന്ന കാരണത്താല്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം തുടരാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ഇൗ സാഹചര്യത്തില്‍ പരമാവധി വേഗത്തില്‍ വാക്സിന്‍ സ്വീകരിച്ച്‌ അവശേഷിക്കുന്ന അധ്യാപകര്‍ സ്കൂളിലെത്താനുള്ള നടപടികളിലേക്ക് കടക്കും. വീട്ടിലിരിക്കുന്ന അധ്യാപകര്‍ക്ക് ശമ്ബളം നല്‍കുന്നത് നിയമപ്രശ്നങ്ങള്‍ക്കും വഴിവെക്കും. ഇവര്‍ക്ക് ശമ്ബളക്കാര്യത്തിലും വിദ്യാഭ്യാസവകുപ്പ് പരിശോധന തുടങ്ങി.

Leave A Reply

Your email address will not be published.