Listen live radio

ആണുങ്ങളുടെ വേഷം പെൺകുട്ടികൾ ധരിക്കേണ്ട, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിക്കെതിരെ എം എസ് എഫ്

after post image
0

- Advertisement -

കോഴിക്കോട്: സംസ്ഥാനത്താദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എംഎസ്‌എഫ്.

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇരുകൂട്ടര്‍ക്കും ഒരേപോലെയുള്ള യൂണിഫോം കൊണ്ടുവരിക എന്നതാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് മന്ത്രി ആര്‍. ബിന്ദു പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. അതേസമയം പദ്ധതിക്കെതിരെ എംഎസ്‌എഫ് വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. പദ്ധതി വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിച്ച്‌ എംഎസ്‌എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലുശേരി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു. നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് എംഎസ്‌എഫ് നേതൃത്വം നിവേദനവും നല്‍കിയിട്ടുണ്ട്.

 

പെണ്‍കുട്ടികളുടെ സ്‌കൂള്‍ ആണെങ്കിലും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ആണ്‍കുട്ടികളും പഠിക്കുന്നുണ്ട്. പുതിയതായി വരുന്ന പ്ലസ് വണ്‍ ബാച്ചിലാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. ഈ ബാച്ചില്‍ പ്രവേശനം നേടിയിരിക്കുന്ന 260 കുട്ടികളും ഒരേ യൂണിഫോമില്‍ അടുത്ത ദിവസം മുതല്‍ സ്‌കൂളില്‍ എത്തും. എന്നാല്‍ കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലുളള കടന്നുകയറ്റമാണിതെന്നുമാണ് എംഎസ്‌എഫിന്റെ ആരോപണം.

 

ആണ്‍കുട്ടികളുടെ വേഷം പെണ്‍കുട്ടികളും ധരിക്കണമെന്ന രീതിയിലുള്ള പരിഷ്‌കാരം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതുമാണെന്ന് എംഎസ്‌എഫിന്റെ പ്രസ്താവനയില്‍ പറയുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും വൈവിധ്യവും വേണ്ടതില്ലെന്ന നിലപാടാണ് വസ്ത്രം ഏകീകരിക്കുക വഴി നടപ്പിലാക്കപ്പെടുന്നത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കെ അതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതില്‍ ദുരൂഹതയുണ്ട്. സ്ത്രീകള്‍ക്ക് നിരന്തരം നീതി നിഷേധിക്കപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ അതിന്റെ പ്രതിവിധികളെ കുറിച്ചുള്ള ആലോചനകള്‍ക്ക് പകരം അനാവശ്യ വിവാദങ്ങളിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും എസ്‌എസ്‌എഫ് ആരോപിക്കുന്നു. എന്നാല്‍ ചില കോണുകളില്‍ നിന്ന് മാത്രമാണ് എതിര്‍പ്പ് ഉയരുന്നതെന്നും ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും നീക്കത്തോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

Leave A Reply

Your email address will not be published.