Listen live radio
ആലപ്പുഴ: ആർഎസ്എസ് കലാപങ്ങൾക്ക് ഉപയോഗിക്കുന്നത് സേവാ ഭാരതിയുടെ ആംബുലൻസുകളാണെന്ന് പോപുലർ ഫ്രണ്ട്. ഷാൻ വധക്കേസിലെ പ്രതികൾ സേവാഭാരതിയുടെ ആംബുലൻസിലാണ് രക്ഷപ്പെട്ടതെന്നും, മാസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ഒടുവിലാണ് ഷാൻ കൊല്ലപ്പെട്ടതെന്നും പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു.
’24 സ്ഥലങ്ങളിൽ ഭീകരപ്രവർത്തനം നടക്കുന്നു എന്നാണ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പേരെടുത്തു പറഞ്ഞത്. ഇവിടെയെല്ലാം മുസ്ലിങ്ങൾക്കെതിരെ കലാപങ്ങളുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണോ ഇതെന്ന് ഞങ്ങൾ സംശയിക്കുന്നു. അതിനായി നുണ പ്രചാരണം നടത്തുകയാണ്. നിരന്തരമായി ഇത് ആവർത്തിക്കുന്നു. ആലപ്പുഴയിൽ ആംബുലൻസിൽ വന്ന് കലാപമുണ്ടാക്കി എന്ന് പറയുന്നു. ഷാന്റെ മയ്യിത്ത് കൊണ്ടു പോയ ആംബുലൻസിനെ കുറിച്ചാണ് പറയുന്നത്. എന്നാൽ ഷാന്റെ കൊലപാതകികൾ രക്ഷപ്പെട്ടത് സേവാ ഭാരതിയുടെ ആംബുലൻസിലാണ്’, സത്താർ പറഞ്ഞു.
‘സേവാ ഭാരതിയുടെ ആംബുലൻസാണ് ആർഎസ്എസ് ഈ കലാപങ്ങൾ ഉപയോഗിക്കുന്നത്. ഇവയിൽ ആയുധം കടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പറവൂരിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് ആംബുലൻസിൽ ബിജെപിക്കാർ തോക്കുമായി വന്നു. ജനങ്ങൾ പിടിച്ച് പൊലീസിലേൽപ്പിക്കുകയാണ് ചെയ്തത്. കലാപമുണ്ടാക്കാൻ തങ്ങൾ എന്താണോ ചെയ്യുന്നത് അത് മറ്റുള്ളവരുടെ മേൽ ആരോപിക്കുകയാണ് ബിജെപി ചെയ്യുന്നത്. സംസ്ഥാനത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന കെ സുരേന്ദ്രനെയും അതിന് ചുക്കാൻ പിടിക്കുന്ന വിത്സൻ തില്ലങ്കേരിയെയും അറസ്റ്റു ചെയ്ത് ജയിലിടക്കണം’, സത്താർ കൂട്ടിച്ചേർത്തു.