Listen live radio

വയനാട് ജില്ലയിലെ റെഡ് ക്രോസ് പ്രവര്‍ത്തനത്തില്‍ ക്രമക്കേടെന്ന് ആരോപണം

after post image
0

- Advertisement -

മാനന്തവാടി: ലോക രാഷ്ട്രങ്ങളുടെ അംഗീകാരമുള്ള റെഡ് ക്രോസിന്റെ പ്രവര്‍ത്തനം വയനാട് ജില്ലയില്‍ നിലച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞുവെന്നും ഇതിന് കാരണം ഇല്ലാത്ത ഫണ്ട് അപഹരിച്ചുവെന്ന ആരോപണമാണന്നും റെഡ്‌ക്രോസ് മാനന്തവാടി താലൂക്ക് കമ്മറ്റി ചെയര്‍മാന്‍ തങ്കച്ചന്‍ കിഴക്കെപറമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.നിയമപരമല്ലതെ അംഗങ്ങളെ ചേര്‍ക്കുകയും  ജില്ലാ അഡ്മിനിസ്ട്രറ്റര്‍ സ്ഥാനം ദുരുപയോഗം ചെയ്യുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.ജില്ലയിലെ പ്രവര്‍ത്തനം താളം തെറ്റി നിലയിലാണന്നും ജില്ലയില്‍  23 കോടി രൂപ പ്രളയത്തില്‍ വീടും സ്ഥലവുംനശിച്ച് പോയവര്‍ക്ക് അനുവദിച്ചുവെന്നും അന്നത്തെ ജില്ലാ കളക്ടറെ നേരില്‍ കണ്ട് അന്നത്തെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റര്‍, ജില്ല അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. പിന്നിട് ജില്ലാ കളക്ടര്‍ വയനാട്ടില്‍ ഇത്തരത്തിലുള്ള പദ്ധതി വേണ്ടന്ന് അറിയച്ചുവെന്ന് ഇവര്‍ തങ്ങളെ തെറ്റിധരിപ്പിച്ചതായും കമ്മിറ്റി ആരോപിച്ചു. മാനന്തവാടി താലുക്ക് കമ്മറ്റിക്ക് അനുവദിച്ച മുഴുവന്‍ സധാനങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ച് നല്‍കിയെന്നും  മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണന്നും റെഡ്‌ക്രോസിന്റെ പ്രവര്‍ത്തനത്തിന്റെ പിറകില്‍ രാഷ്ട്രീയം കലര്‍ത്തുന്ന നടപടിയില്‍ പ്രതിഷേധിച്ച് റെഡ്‌ക്രോസ് പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചുവെന്നും തങ്കച്ചന്‍ പറഞ്ഞു. താലുക്ക് ചെയര്‍മാന്‍ തങ്കച്ചന്‍ കിഴക്കേപറമ്പില്‍, കമ്മറ്റി അംഗങ്ങളായ തോമസ് കെ.ബി, വി.വി ജോര്‍ജ് തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.