Listen live radio
കണിയാരം: കണിയാരം സ്വദേശി സുധീഷിന്റെ കരവിരുത് സിപിഐ(എം)ന്റെ പാർട്ടി സമ്മേളനങ്ങൾക്ക് മിഴിവേകും. സിപിഐ(എം)ന്റെ സമ്മേളന പരിപാടികളും മറ്റും ആരംഭിക്കുമ്പോൾ സുധീഷിന് തിരക്കാവും. പിന്നീട് തന്റെ പണിയായുധങ്ങളായ ഉളിയും, ചുറ്റികയുമെല്ലാം ഉപയോഗപ്പെടുത്തുന്നത് പാർട്ടി ചിഹ്നങ്ങൾ നിർമ്മിക്കാനാണ്. പാർട്ടി സമ്മേളനങ്ങൾക്ക് ആവശ്യമായ പാർട്ടി ചിഹ്നങ്ങൾ, രക്തസാക്ഷി സ്തൂപങ്ങൾ എന്നിവയെല്ലാം നിർമ്മിക്കുന്നത് നാട്ടുകാർ സ്നേഹപൂർവ്വം ‘ ചൊക്ലി ‘ എന്നു വിളിക്കുന്ന സുധീഷാണ്. സിപിഐ(എം) കണിയാരം നോർത്ത് ബ്രാഞ്ച് അംഗവും, ആശാരിയുമാണ് സുധീഷ്. മരം, പ്ലൈവുഡ്, സൺപാക്ക് , തെർമോകോൾ എന്നിവയിലാണ് സ്തൂപങ്ങളും മറ്റും നിർമ്മിക്കുന്നത്. പാർട്ടി ആവശ്യങ്ങൾക്കായി മനോഹരമായി നിർമ്മിക്കുന്ന ഇത്തരം സ്തൂപങ്ങളോ, പാർട്ടി ചിഹ്നങ്ങൾ നിർമ്മിക്കുമ്പോഴോ യാതൊരു പ്രതിഫലവും സുധീഷ് വാങ്ങാറില്ല. പാർട്ടിയോടുള്ള സ്നേഹകൂടുതൽ കൊണ്ടാണ് ഇതെന്ന് സുധീഷ് പറഞ്ഞു. മുൻപ് കൊവിഡിനെതിരെ വാക്സിന് സന്ദേശമുയർത്തി സുധീഷ് പ്ലൈവുഡിൽ നിർമ്മിച്ച ബോധവത്ക്കരണ എംബ്ലം ഏറെ ശ്രദ്ധേയമായിരുന്നു.