Listen live radio

ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി; ബെഹ്റ മോൻസന്റെ വീട്ടിൽ പോയ സാഹചര്യം അന്വേഷിക്കും

after post image
0

- Advertisement -

 

 

തിരുവനന്തപുരം: ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെമ്പോല യഥാർത്ഥമാണെന്ന് സർക്കാർ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മോൻസന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പിണറായി വിജയൻ സഭയെ അറിയിച്ചു.

ചെമ്പോലയുടെ ആധികാരികത പരിശോധിക്കും. പുരാവസ്തുക്കൾക്ക് സംരക്ഷണം നൽകിയതും അന്വേഷിക്കും. തെറ്റ് കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. മോൻസന്റെ വീടിന് സുരക്ഷ നൽകിയത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തുക്കൾ പരിശോധിക്കാൻ പൊലീസിനാവില്ല. അതിനാലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ സമീപിച്ചത്.

മുൻ ഡിജിപി ലോക്നാഥ് ബെഹ്റ മോൻസന്റെ വീട്ടിൽ പോയത് എന്തിനെന്ന് വ്യക്തമല്ല. ബെഹ്റ പോയ സാഹചര്യം അന്വേഷിക്കും. ഇ ഡി അന്വേഷണത്തിന് ബെഹ്റ കത്ത് നൽകിയത് സംശയം തോന്നിയതിനാലാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ സൈബർ സമ്മേളനമായ കൊക്കൂൺ കോൺഫറൻസിൽ മോൻസൻ പങ്കെടുത്തതായി അറിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെമ്പോല വ്യാജമെങ്കിൽ, യഥാർത്ഥമെന്ന് വാർത്ത നൽകിയവർക്കെതിരെ നടപടി എടുക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. അതിനിടെ, ഫാഷൻഗോൾഡ് തട്ടിപ്പിനെ സഭയിൽ ന്യായീകരിച്ച് മുസ്ലിം ലീഗ് അംഗം എൻ ഷംസുദ്ദീനോട് മുഖ്യമന്ത്രി ക്ഷോഭിച്ചു.
നാണമുണ്ടോ നിങ്ങൾക്ക് എന്നായിരുന്നു ക്ഷോഭത്തോടെ മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി എന്തിനാണ് ചൂടാവുന്നതെന്ന് പ്രതിപക്ഷം ചോദിച്ചപ്പോൾ, ഇതിനല്ലെങ്കിൽ പിന്നെ എന്തിന് ചൂടാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Leave A Reply

Your email address will not be published.