Listen live radio

ഗർഭിണിയായ റിനിയുടെ മരണത്തിൽ ദുരൂഹത; വിഷം കലർന്ന ജ്യൂസ് കുടിച്ചിരുന്നതായി കണ്ടെത്തി

after post image
0

- Advertisement -

 

മാനന്തവാടി: ഗർഭിണിയായ റിനിയുടെ മരണത്തിൽ ദുരൂഹത ഏറുന്നു. എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെയും മേരിയുടെയും മകൾ റിനിയും അവരുടെ ഗർഭസ്ഥ ശിശുവും ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിലാണ് ദുരൂഹതയുള്ളത്. മരണത്തിനു പിന്നിൽ ഓട്ടോഡ്രൈവറായ റഹീമാണെന്നാണ് സംശയം. റിനിയുടെ മരണത്തിനു പിന്നാലെ ഇയാൾ ഒളിവിലാണ്. മരിക്കുമ്പോൾ റിനി അഞ്ചു മാസം ഗർഭിണിയായിരുന്നു. വിഷം കലർന്ന ജ്യൂസ് കുടിച്ചതാണ് മരണത്തിനു കാരണമെന്നാണ് സൂചന.

വിവാഹമോചന കേസിൽ നിയമ നടപടി സ്വീകരിച്ചു വരുന്നതിനിടെയാണു യുവതി ഗർഭിണിയാകുന്നത്. വിവാഹമോചനത്തിനുള്ള രേഖകൾ ശരിയാക്കാം എന്നു പറഞ്ഞ് യുവതിയെ റഹിം ഇടയ്ക്കിടെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
ഈ മാസം 18നു മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിനിയുടെ അവസ്ഥ ഗുരുതരമായതിനെ തുടർന്നു 19നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20നു രാവിലെ ഗർഭസ്ഥ ശിശുവും പിന്നാലെ മാതാവും മരണത്തിനു കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ മാനന്തവാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിൽ ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ ടെസ്റ്റ് നടത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഡിഎൻഎ ടെസ്റ്റ് റിപ്പോർട്ടും ലഭിച്ചാലേ സംഭവത്തിലെ ദുരൂഹത നീക്കാനാകൂയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

 

Leave A Reply

Your email address will not be published.