Listen live radio
വയനാട്: കമ്പളക്കാട് യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചന്ദ്രൻ, ലിനീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കാട്ടുപന്നിയെന്ന് കരുതിയാണ് യുവാവിന് നേരെ വെടിയുതിർത്തത് എന്നാണ് പ്രതികളുടെ വാദം. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടത്തറ സ്വദേശി ജയൻ (36) വെടിയേറ്റ് മരിച്ചത്.
ജയന് വെടിയേറ്റത് ദൂരെ നിന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തുമ്പോഴാണ് യുവാവിന് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ജയന് വെടിയേൽക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. വയനാട് എസ്പി അരവിന്ദ് സുകുമാരൻ, കൽപറ്റ ഡിവൈഎസ്പി ഉൾപ്പെടെ 15 ഉദ്യോഗസ്ഥരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.