Listen live radio

മഞ്ഞല്ല, മഴയാണ് താരം; ജില്ലയില്‍ പെയ്തത് കഴിഞ്ഞ 60 വര്‍ഷത്തെ ശരാശരിയേക്കാള്‍ 65 ശതമാനം കൂടുതല്‍ മഴ

after post image
0

- Advertisement -

മഞ്ഞല്ല, മഴയാണ് താരം; ജില്ലയില്‍ പെയ്തത് കഴിഞ്ഞ 60 വര്‍ഷത്തെ ശരാശരിയേക്കാള്‍ 65 ശതമാനം കൂടുതല്‍ മഴ

കല്‍പറ്റ: ന്യൂനമര്‍ദവും മറ്റു കാലാവസ്ഥ വ്യതിയാനങ്ങളും സൃഷ്ടിച്ച പുതുരീതികളാല്‍ ജില്ലയില്‍ വൃശ്ചികത്തിലും മഴ തുടരുകയാണ്.

 

വയനാട്ടില്‍ കനത്ത മഞ്ഞുപെയ്യേണ്ട നവംബറിലും ഡിസംബറിലും മഴ തിമിര്‍ത്തുപെയ്യുന്ന കാഴ്ച ഏറെ അതിശയമുളവാക്കുന്നു.

 

പരമ്ബരാഗതമായി കുളിരുകോരുന്ന നാളുകളില്‍ മഴമേഘങ്ങള്‍ ഇരുള്‍ പടര്‍ത്തുന്ന അതിശയം, മഴപ്പെയ്ത്തിെന്‍റ വ്യത്യസ്താനുഭവമൊരുക്കി പുതിയൊരു റെക്കോഡിലേക്കാണ് വഴിതുറന്നത്. ഇതുവരെയില്ലാത്ത രീതിയില്‍ കഴിഞ്ഞ രണ്ടുമാസം മഴ ശക്തമായപ്പോള്‍ ഒക്ടോബര്‍-നവംബറില്‍ ജില്ലയില്‍ പെയ്തത് കഴിഞ്ഞ 60 വര്‍ഷത്തെ ശരാശരിയേക്കാള്‍ 65 ശതമാനം കൂടുതല്‍ മഴയാണ്.

 

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ കഴിഞ്ഞ 60 വര്‍ഷത്തെ ശരാശരിയെ ബഹുദൂരം പിന്നിലാക്കിയ മഴപ്പെയ്ത്തിലൂടെ ഒരു വര്‍ഷത്തെ മൊത്തം ശരാശരിയിലും ജില്ല മുന്നിലെത്തി. ഈ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ മൂന്നുവരെ ജില്ലയില്‍ ലഭിച്ചത് 2071 മില്ലി മീറ്റര്‍ മഴയാണ്.

 

അമ്ബലവയലിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കനുസരിച്ചാണിത്. കഴിഞ്ഞ 60 വര്‍ഷം ഈ കാലയളവില്‍ ജില്ലയില്‍ ലഭിച്ച ശരാശരി മഴയുടെ അളവ് 2030 മില്ലി മീറ്ററാണെന്ന് ഗവേഷണ കേന്ദ്രം അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. 41 മില്ലി മീറ്റര്‍ അധികമാണിത്.

 

മണ്‍സൂണ്‍ തുടങ്ങിയത് ജൂണ്‍ മൂന്നിനാണ്. അത് ദീര്‍ഘിച്ച്‌ ഒക്ടോബര്‍ 25വരെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നീണ്ടുനിന്നു. സാധാരണ സെപ്റ്റംബറില്‍ അവസാനിക്കേണ്ട സീസണാണ് ഒക്ടോബര്‍ അവസാനത്തിലേക്ക് നീണ്ടത്. ജൂണിലെ ആദ്യ ആഴ്ചകളില്‍ മഴ കുറവാണെങ്കിലും ‘ഇടവപ്പാതി’ പതിവില്ലാതെ ദീര്‍ഘിച്ചതോടെ മഴയുടെ അളവ് വര്‍ധിക്കുകയായിരുന്നു.

 

ജൂണ്‍ -ഒക്ടോബര്‍ സീസണില്‍ ജില്ലയില്‍ ലഭിച്ച മൊത്തം മഴ 1404 മില്ലി മീറ്ററായിരുന്നു. ആ സമയത്ത് യഥാര്‍ഥത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിെന്‍റ അളവില്‍ ഒമ്ബതു ശതമാനത്തിെന്‍റ കുറവുണ്ടായിരുന്നു. എന്നാല്‍, പതിവില്ലാത്തവിധം ഒക്ടോബറും നവംബറും മഴയില്‍ മുങ്ങിയതോടെ ആ കുറവുകളും ‘പരിഹരിച്ച്‌’ മഴ മുന്നോട്ടുകുതിക്കുകയായിരുന്നു. സാധാരണ ഒക്ടോബറോടുകൂടി മഴ നിലക്കും. നവംബറില്‍ വയനാട്ടില്‍ അധികം മഴയുണ്ടാവാറില്ലായിരുന്നു. ആ പതിവാണ് ഇക്കുറി തെറ്റിയത്.

 

മഴദിനങ്ങള്‍ കുറഞ്ഞു; തീവ്രത കൂടി

 

ശരാശരി 2.5 മില്ലി മീറ്റര്‍ മഴ പെയ്യുന്ന ദിനങ്ങളെയാണ് സാധാരണഗതിയില്‍ ഒരു മഴദിനം എന്നുപറയുന്നത്. മഴദിനങ്ങളുടെ എണ്ണത്തില്‍ ജില്ലയില്‍ ഇക്കുറി ആദ്യ സീസണില്‍ 40 ശതമാനം കുറവുണ്ടായി. എന്നാല്‍, കാലാവസ്ഥ വ്യതിയാനത്തിെന്‍റയും മറ്റും ഫലമായി മഴയുടെ തീവ്രത കൂടി. കുറച്ചുദിവസത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്തു. മഴയുടെ തീവ്രത 40 ശതമാനത്തോളം കൂടിയത് മഴയുടെ അളവിനെ സ്വാധീനിച്ചു.

Leave A Reply

Your email address will not be published.