Listen live radio

ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ അനധികൃത മരംമുറി

after post image
0

- Advertisement -

 

കല്‍പ്പറ്റ: ആദിവാസികള്‍ക്കു പതിച്ചു നല്‍കിയ വൈത്തിരി സുഗന്ധഗിരി കാര്‍ഡമം പ്രോജക്ടിലെ ഭൂമിയില്‍ അനധികൃത മരംമുറി. ചെന്നായ് കവലയില്‍ 50 ല്‍ കൂടുതല്‍ വന്‍ മരങ്ങള്‍ മുറിച്ചതായി വനം വകുപ്പ് കണ്ടെത്തി. 30 മരങ്ങള്‍ കടത്തിക്കൊണ്ടുപോയതായും തെളിവ് ലഭിച്ചു. 1986 ല്‍ സുഗന്ധഗിരി കാര്‍ഡമം പ്രോജക്ട് നിര്‍ത്തലാക്കിയപ്പോള്‍ തൊഴിലാളികള്‍ക്കു പതിച്ചു കൊടുത്ത ഭൂമിയിലാണ് മരംമുറി നടന്നത്.വനംവകുപ്പ് നടത്തിയ പരിശോധനയില്‍ വെണ്‍തേക്ക്, അയിനി, പാല, ആഫ്രിക്കന്‍ ചോല തുടങ്ങിയ മരങ്ങളാണ് മുറിച്ചു കിടത്തിയ തായി കണ്ടെത്തിയത്.സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസ് എടുത്തതായി വനം വകുപ്പ് അറിയിച്ചു.കോഴിക്കോട്, വയനാട് സ്വദേശികളാണ് പ്രതികള്‍. മരം കടത്താന്‍ ഉപയോഗിച്ച് ലോറിയും പിടിച്ചെടുത്തു. മേഖലയില്‍ വനംവകുപ്പിന്റെ പരിശോധന തുടരുന്നുണ്ട്. പ്രത്യേക സംഘത്തെ ‘നിയോഗിച്ചാണ് പരിശോധന നടത്തുന്നത്.മുറിച്ചു കടത്തിയ മരങ്ങള്‍ വനം വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.