Listen live radio

കാറില്‍ മയക്കുമരുന്നുവച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമം: ഒരാള്‍ കൂടി അറസ്റ്റില്‍

after post image
0

- Advertisement -

 

ബത്തേരി: കാറില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ വച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചീരാല്‍ കവിയില്‍ ജോബിനിനെയാണ് ഇന്‍സ്പെക്ടര്‍ എസ്എച്ച്്ഒ ബൈജു കെ. ജോസും സംഘവും പിടികൂടിയത്. മുന്‍ ഭാര്യയോടുള്ള വിരോധത്തില്‍ കാറില്‍ എംഡിഎംഎ വയ്പ്പിച്ച മുഖ്യപ്രതി ചീരാല്‍ കുണ്ടുവായില്‍ ബാദുഷ(25), 10,000 രൂപ വാങ്ങി കാറില്‍ മയക്കുമരുന്നുവച്ച ബാദുഷയുടെ സുഹൃത്ത് ചീരാല്‍ കുടുക്കി പുത്തന്‍പുരയ്ക്കല്‍ പി.എം. മോന്‍സി(30) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജോബിനിന്റെ പങ്ക് വ്യക്തമായത്. ചീരാലില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളിയായ ജോബിനാണ് ദമ്പതികളെ ഫോണ്‍ ചെയ്ത് മൂന്നാം മൈലില്‍ എത്തിച്ചത്. പിടിയിലായ മൂന്ന് പേരും അയല്‍വാസികളും സുഹൃത്തുക്കളുമാണ്.

കഴിഞ്ഞ മാര്‍ച്ച് 17ന് വൈകീട്ടാണ് കേസിനു ആസ്പദമായ സംഭവം. അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ കാര്‍ വില്‍പനയ്ക്ക് ഓണ്‍ലൈന്‍ സൈറ്റിലിട്ടിരുന്നു. കാര്‍ ടെസ്റ്റ് ഡ്രൈവിനെന്ന പേരില്‍ പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ച ശേഷം പോലീസിന് രഹസ്യവിവരം നല്‍കികാണ് ദമ്പതികളെ കുടുക്കാന്‍ ശ്രമം നടന്നത്. പോലീസിന്റെ കൃത്യമായ അന്വേഷണത്തിലാണ് ദമ്പതികളുടെ നിരപരാധിത്വം ബോധ്യമായത്. കാറില്‍നിന്നു 11.13 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ബാദുഷയെ ചെന്നൈയില്‍നിന്ന് ഏപ്രില്‍ അഞ്ചിനാണ് പിടികൂടിയത്.

Leave A Reply

Your email address will not be published.