Listen live radio

വിള ഇന്‍ഷൂറന്‍സിന്റെ സര്‍ക്കാര്‍ വിഹിതം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

after post image
0

- Advertisement -

 

സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഇന്‍ഷുര്‍ ചെയ്ത വിള 2021 ജൂലൈയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും നശിച്ചതുമായി ബന്ധപ്പെട്ട് കര്‍ഷകന് നല്‍കാന്‍ അവശേഷിക്കുന്ന 29,900 രൂപയുടെ സര്‍ക്കാര്‍ വിഹിതം ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കൃഷി വകുപ്പ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം. പടിഞ്ഞാറത്തറ കൃഷി ഭവന്‍ പരിധിയില്‍ താമസിക്കുന്ന ജോസ് കൊച്ചുമലയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 299 കുലച്ച നേന്ത്രവാഴകള്‍ പൂര്‍ണമായി നശിച്ചെന്നാണ് പരാതി. പടിഞ്ഞാറത്തറ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുലച്ച വാഴ ഒന്നിന് 300 രൂപ പ്രകാരം 299 വാഴകള്‍ക്ക് 89700 രൂപയും പ്രകൃതിക്ഷോഭത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാനവിഹിതമായി വാഴ ഒന്നിന് 100 രൂപ പ്രകാരം 299 വാഴക്ക് 29,900 രൂപയും ചേര്‍ത്ത് 1,19,600 രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. 2021 നവംബര്‍ 10 ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇക്കാര്യം അംഗീകരിച്ചു. ഇന്‍ഷുര്‍ തുക പരാതിക്കാരന് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വിഹിതം ലഭിച്ചാലുടന്‍ തുക നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് 2 വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 29,900 രൂപ ലഭിച്ചില്ലെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. കല്ലോടി കേരള ഗ്രാമീണ്‍ ബാങ്കില്‍ 4 ലക്ഷം രൂപ തനിക്ക് കാര്‍ഷിക വായ്പയുണ്ടെന്നും പരാതിയില്‍ പറയുന്നു

Leave A Reply

Your email address will not be published.