Listen live radio

ഭാര്യയെ തീ കൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ

after post image
0

- Advertisement -

 

കല്‍പ്പറ്റ:കൊലപാതക കേസിലെ പ്രതിയെ ജീവപര്യന്തം ശിക്ഷിച്ചു.കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് (49)കോടതി ശിക്ഷിച്ചത്.2021 ആഗസ്റ്റ് 25- ന് ആണ് ഉണ്ണികൃഷ്ണന്റെ ഭാര്യ ഷിനി പൊള്ളലേറ്റ് കൊല്ലപ്പെട്ടത്. 2021 ആഗസ്റ്റ് 24-ന് ഉച്ചക്ക് കുപ്പാടി ഓടപ്പള്ളം എന്ന സ്ഥലത്ത് വീട്ടില്‍ വച്ച് പ്രതി ഉണ്ണികൃഷ്ണന്‍ (49) കുപ്പാടി വില്ലേജില്‍ പ്രതിയുടെ പേരിലുള്ള വീട്ടില്‍ നിന്നും ഭാര്യ ഷിനിയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഭാര്യ ഷിനിയെ വീട്ടിലെ അടുക്കളയില്‍ വച്ച് ചായിപ്പില്‍ സൂക്ഷിച്ചുവെച്ച മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീപ്പെട്ടി ഉപയോഗിച്ച് തീകൊളുത്തിയത്.ഗുരുതര പൊള്ളലേറ്റ ഷിനി പിറ്റേ ദിവസം ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 681/21 ആയി കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. ബെന്നിയാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോര്‍ട്ട് 2 ജഡ്ജ് എസ്.കെ. അനില്‍കുമാറാണ് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴ കൊടുക്കാനും വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍ ഹാജരായി.
എസ്.സി.പി.ഒ.നൂര്‍ മുഹമ്മദ്, സി.പി.ഒ. അനൂപ് പി. ഗുപ്ത എന്നിവരും പ്രോസിക്യൂഷനെ സഹായിച്ചു.

 

Leave A Reply

Your email address will not be published.