Listen live radio
സ്വർണ്ണക്കടത്ത് കേസ്: ആഫ്രിക്കയുമായി എന്താണ് ബന്ധം…?
തിരുവനന്തപുരം: ആഫ്രിക്കന്‍ ലഹരി മരുന്ന് സംഘങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന സംശയത്തില്‍ എന്‍ഐഎ അന്വേഷണം ശക്തമാക്കിയിരിക്കുന്നുവെന്ന ഏറ്റവും പ്രധാനപ്പെട്ട റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
കടത്ത് കേസിലെ മുഖ്യആസൂത്രകനായ കെടി റമീസ് ടാന്‍സാനിയ സന്ദര്‍ശിച്ചിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് നിലവിലെ അന്വേഷണം എന്‍ഐഎ ആരംഭിച്ചിരിക്കുന്നത്.
ടാന്‍സാനിയയില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നതായി എന്‍ഐഎയോട് റമീസ് വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സ്വര്‍ണ കടത്തു കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ തിരുവനന്തപുരത്തെ തെളിവെടുപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ മുഹമ്മദ് അലി ഇബ്രാഹമുമായാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. തമ്പാനൂരിലുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍, കോവളത്തെ ഹോട്ടല്‍ എന്നിവിടയങ്ങളിലാണ് തെളിവെടുപ്പ് നടന്നത്.