Listen live radio
വയനാടിന്‍റെ കുറ്റാന്വേക്ഷണ ചരിത്രത്തില്‍ മികവു തെളിയിച്ച ആ പുലിക്കുട്ടിക്കും ആഭ്യന്തരമന്ത്രിയുടെ മെഡല്‍
ലേഖകന്‍:- അമല്‍ രുദ്ര
കല്‍പ്പറ്റ: കുറ്റാന്വേക്ഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. അതിലൊരാള്‍ വയനാടിന്‍റെ നിറസാനിദ്ധ്യമായിരുന്ന ഒരു ഉദ്യോഗസ്ഥനാണ്. ഡിവൈഎസ്പി കെഎം ദേവസ്യ (നിലവില്‍ ആലത്തൂര്‍ ഡിവൈഎസ്പി). വയനാടിന്‍റെ കുറ്റാന്വേഷണ ചരിത്രത്തില്‍ മികവു തെളിയിച്ച ആ പുലിക്കുട്ടിയെ വയനാട്ടുകാര്‍ ഒരിക്കലും മറക്കില്ല. കാരണം വെള്ളമുണ്ടയിലെ ദമ്പതികള്‍ കൊല ചെയ്യപ്പെട്ട കേസ് മുതല്‍ ദൃശ്യം മോഡല്‍ പൂവുരിഞ്ഞി കൊലപാതകം വരെ അതിവിദ്ഗധമായി തെളിയിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
2017- 19 കാലയളവിലാണ് ജില്ലയില്‍ ഡിവൈഎസ്പിയായി അദ്ദേഹം സേവനമനുഷ്ടിച്ചത്. 1993 ല്‍ പാലക്കാട് ജില്ലയില്‍ നിന്നും കാക്കിക്കുപ്പായം അണിഞ്ഞ ശേഷം 2004 ല്‍ ആലപ്പുഴ ഹരിപ്പാട് സ്റ്റേഷനില്‍ എസ്ഐയായും, തിരുവനന്തപുരം (ബാലരാമപുരം), മലപ്പുറം ( പെരിന്തല്‍മണ്ണ), (തിരൂര്‍) , കുന്നംകുളം,കൊടുങ്ങല്ലൂര്‍ എന്നിങ്ങനെ നീണ്ട സര്‍വ്വീസ് കാലത്തിനു ശേഷം മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നും പ്രമോഷന്‍ ലഭിച്ചതിനുശേഷം വയനാട് ജില്ലയിലെ മാനന്തവാടിയിലേക്ക് 2017 ല്‍ ഡിവൈഎസ്പിയായി ചുമതലയേറ്റു. കാക്കി കുപ്പായം അണിഞ്ഞതിനു ശേഷം 30 ല്‍ അധികം കൊലപാതക കേസുകള്‍ അന്വേക്ഷിച്ചു, വിചാരണ കഴിഞ്ഞ 8 കേസുകളിലധികവും ജീവപര്യന്തവും അതിനു മുകളിലും ശിക്ഷകള്‍ വിധിച്ചു.
ഡിവൈഎസ്പിയായതിനു ശേഷം ഏഴോളം കൊലപാതക കേസുകള്‍ അന്വേക്ഷിച്ച ഇദ്ദേഹം വയനാട് ജില്ലയില്‍ അന്വേഷിച്ച 3 കേസുകളും വിജയം കണ്ടു. ജില്ലയിലെ മാവോയിസ്റ്റ് ഭീക്ഷണികളെ ചങ്കൂറ്റത്തോടുകൂടി നേരിടേണ്ട ഒരു പ്രധാന വിഷയമാണെന്നും അദ്ദേഹം വയനാട് ന്യൂസ് ഡെയിലിയോട് പറഞ്ഞു. പാലക്കാട് മണ്ണാര്‍ക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴയില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ മറിയത്തിന്‍റേയും മാണിയുടേയും മകനായി ജനിച്ചു. പ്രീഡിഗ്രിയും, ഡിഗ്രിയും മണ്ണാര്‍ക്കാട് എംഇഎസ് കേളേജില്‍ നിന്നും, പിജി വിദ്യാഭ്യാസം മലബാര്‍ ഗവൺമെന്‍റ് വിക്ടോറിയ കോളേജില്‍ നിന്നും പൂര്‍ത്തിയാക്കി. ഭാര്യ: കുഞ്ഞി മോള്‍ ദേവസ്യ, മക്കള്‍: ദിപു ദേവസ്യ, ദിവ്യ, ദീപ്തി എന്നിവര്‍.