Listen live radio
അഞ്ചൽ: മലയാളി യുവതിയെ പുണെയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളകം പൊടിയാട്ടുവിള മധു മന്ദിരത്തിൽ പ്രീതി(ചിഞ്ചു-29)യാണ് മരിച്ചത്. സ്ത്രീധന പീഡനത്തിന്റെ ഇരയാണെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും മാതാപിതാക്കൾ ആരോപിച്ചു.
പുണെയിൽ സ്ഥിരതാമസമാക്കിയതാണ് കുടുംബം. ആലപ്പുഴ സ്വദേശി അഖിലാണ് പ്രീതിയുടെ ഭർത്താവ്. ആറ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ വിവാഹശേഷം പ്രീതി പീഡിപ്പിക്കപ്പെട്ടിരുന്നതായും പലപ്പോഴായി ആറ് കോടിയോളം രൂപ അഖിലിന് നൽകിയിരുന്നതായും പറയപ്പെടുന്നു.
പുണെയിലുള്ള പ്രീതിയുടെ സഹോദരൻ എത്തുന്നതിന് മുമ്പ് ഭർതൃവീട്ടുകാർ സംസ്‌കാരം നടത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്. പുണെയിലെത്തിയ മാതാപിതാക്കൾ നടപടികൾക്ക് ശേഷം പ്രീതിയുടെ മൃതദേഹം ഏറ്റുവാങ്ങി. ആംബുലൻസ് മാർഗം നാട്ടിലെത്തിച്ച ശേഷം ശനിയാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. പിതാവ്: മധുസൂദനൻ പിള്ള. മാതാവ്: അംബിക. സഹോദരൻ: മഞ്ജിത്ത്.