Listen live radio
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരൻ പരോളിലിറങ്ങി. രോഗിയായ മാതാവിനെ പരിചരിക്കാനായാണ് ഒരു മാസത്തെ പരോളിൽ വെല്ലൂരിലെ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. തന്റെ ആരോഗ്യനില മോശമാണെന്ന് കാണിച്ച് നളിനിയുടെ മാതാവ് പദ്മാവതി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
തന്നെ പരിചരിക്കാൻ മകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഹർജിയുടെ അടിസ്ഥാനത്തിൽ പരോൾ നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. രണ്ട് ഡിഎസ്പിമാരുടെ നേതൃത്വത്തിൽ അൻപത് പേരടങ്ങുന്ന പോലീസ് സംഘം റൊട്ടേഷൻ അടിസ്ഥാനത്തിൽ നളിനിയ്ക്ക് സുരക്ഷ ഒരുക്കും. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളിൽ ഒരാളാണ് നളിനി.