Listen live radio

വയനാട് മെഡിക്കൽ കോളേജ് ജില്ലക്ക് ശാപം: എം സി സെബാസ്റ്റ്യൻ

after post image
0

- Advertisement -

മാനന്തവാടി: വയനാടിന് അനുവദിച്ച മെഡിക്കല്‍ കോളജ് ജില്ലയ്ക്ക് ശാപമാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി.സെബാസ്റ്റ്യന്‍.

2024 ല്‍ പോലും ക്ലാസ് തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എം.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

 

വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. ആദ്യം മടക്കിമലയിലും പിന്നീട് ചുണ്ടേലും അതിന് ശേഷം സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന് പറഞ്ഞു.

 

ഒടുവില്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കോളജ് തുടങ്ങിയെങ്കിലും കോളജ് യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ബോയ്സ് ടൗണില്‍ കെട്ടിടം പണിയാനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ആരോഗ്യ സര്‍വകലാശാലയ്ക്ക് സ്ഥലം വിട്ടു നല്‍കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരം ലഭിക്കാന്‍ ഇനിയും കടന്പകള്‍ ഏറെയാണ്.

 

സ്റ്റാഫ് നിയമനങ്ങളും പാതിവഴിയിലാണ് നിയമിച്ചവരാകട്ടെ വര്‍ക്കിംഗ് അറേഞ്ച്മെന്‍റിന്‍റെ പേരില്‍ ചുരമിറങ്ങുന്ന അവസ്ഥ. അങ്ങനെ എല്ലാം കൊണ്ടും വയനാട്ടുകാര്‍ക്ക് ശാപമായി മാറിയിരിക്കുകയാണ് ജില്ലയിലെ മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ പ്രത്യക്ഷ സമരമുണ്ടാകുമെന്നും എം.സി. സെബാസ്റ്റ്യന്‍, ജില്ലാ വൈസ് പ്രസിഡന്‍റ് പി.ജെ. കുര്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Leave A Reply

Your email address will not be published.