Listen live radio
സുൽത്താൻബത്തേരിയില്‍ യുവതിയെ പീഡിപ്പിച്ച വൈദികനെ വികാരി സ്ഥാനത്തു നിന്നും പുറത്താക്കി
സുൽത്താൻബത്തേരിയില്‍: കുടുംബ വഴക്ക് കൗണ്‍സിലിംഗിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ വൈദികനെ വികാരി സ്ഥാനത്തു നിന്നും പുറത്താക്കി.
കമ്മന സെന്റ് ജോര്‍ജ് താബോര്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വൈദികനായ ഫാ. ബാബു വര്‍ഗീസ് പൂക്കോട്ടിലി (37) നെയാണ് കമ്പളക്കാട് പോലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻബത്തേരി ഭദ്രാസനത്തിന് കീഴിലുള്ള മാനന്തവാടി കമ്മന സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയായി സേവനം അനുഷ്ഠിച്ചുവരുന്ന ഫാദർ ബാബു വർഗീസ് പൂക്കോട്ടൂരിൽ എന്ന പുരോഹിതൻ പൗരോഹിത്യത്തിന് നിരക്കാത്ത രീതിയിൽ ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതി ആവുകയും ചെയ്ത പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ വികാരി സ്ഥാനത്തു നിന്ന് നീക്കുകയും, പൗരോഹിത്യ അധികാരാവകാശങ്ങളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തിരിക്കുന്നു.
കൂടാതെ സുൽത്താൻബത്തേരി കേണിച്ചിറയില്‍ നടത്തിവരുന്ന ഡി അഡിക്ഷൻ സെന്‍ററിന് സഭക്കോ ഭദ്രാസനത്തിനോ യാതൊരുവിധ ബന്ധവുമില്ലെന്നും, സഭയുടെ അംഗീകാരം ഇല്ലാതെ ആണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ബത്തേരി ഭദ്രാസനം എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലിത്താ പറഞ്ഞു.