വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ – നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 131.925 gm മെത്താഫിറ്റമിനും, 460 ഗ്രാം കഞ്ചാവും പിടികൂടി.
ഇന്നലെയാണ് സംഭവം.കോഴിക്കോട് മുക്കം സ്വദേശി തടത്തിൽ വീട്ടിൽ ഹഫ്സൽ എ കെ എന്നയാളെ അറസ്റ്റ് ചെയ്തു. പരിശോധനാ സംഘത്തിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വി. കെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സി.വി പ്രിവൻറ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി, അനീഷ്. എ.എസ് , വിനോദ്.പി.ആർ സിവിൽ എക്സൈസ് ഓഫീസർ മാരായ രാജീവൻ കെ.വി, അജയ് കെ. എ, സുധീഷ് കെ.കെ വനിതാ സിവിൽ എക്സൈസ് ഓഫീസർ അഖില എം.പി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു.
ഇയാൾ കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്നും തിരുവമ്പാടി പോലീസിൽ ഇയാളുടെ പേരിൽ രാസ ലഹരിയായ മെത്താ ഫിറ്റമിൻ കടത്തിയ കുറ്റത്തിന് കേസ് ഉണ്ടെന്നും എക്സൈസ് അധികൃതർ അറിയിച്ചു. തുടർന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി ഏ.ജെ സംഭവസ്ഥലത്ത് എത്തുകയും വേണ്ട നിർദ്ദേശം നൽകുകയും ചെയ്തു. സംസ്ഥാന അതിർത്തികളിൽ കർശന പരിശോധന നടത്തുമെന്നും, ലഹരി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.