Listen live radio
മുംബൈ: ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ പിടിയിലായ ആര്യൻഖാന്റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച തീരുമാനമുണ്ടായേക്കും. . സെഷൻസ് കോടതിയിൽ ആര്യൻ ഖാനുവേണ്ടി ഹാജരായത് സൽമാൻ ഖാനുവേണ്ടി വാഹനാപകടക്കേസിൽ വാദിച്ച അമിത് ദേശായ് ആണ്. അദ്ദേഹത്തിന്റെ വാദങ്ങൾക്കുള്ള മറുപടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബുധനാഴ്ച നൽകും.
കോർഡീലിയ എന്ന ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ ഒക്ടോബർ മൂന്നിനാണ് ആര്യൻ ഖാനേയും സുഹൃത്തുക്കളെയും എൻസിബി അറസ്റ്റ് ചെയ്തത്. പതിനെട്ടോളം പേരാണ് കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ആഡംബര കപ്പലിലെ റെയ്ഡിൽ 13 ഗ്രാം കൊക്കൈൻ, 21 ഗ്രാം ചരസ്, എം ഡി എം എയുടെ 22 ഗുളികകൾ, 5 ഗ്രാം എം ഡി, 1.33 ലക്ഷം രൂപ എന്നിവയാണ് എൻ സി ബി പിടിച്ചെടുത്തത്.
ഈ മാസം രണ്ടിനാണ് ആര്യനടക്കം ഏഴ് പേരെ ലഹരി മരുന്ന് കേസിൽ എൻ സി ബി അറസ്റ്റ് ചെയ്തത്. ആര്യനും സുഹൃത്തുക്കളും സഞ്ചരിച്ച കോർഡീലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിൽ നടന്ന റെയ്ഡിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആര്യൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ആർതർ റോഡ് ജയിലിലാണ് ആര്യൻഖാനെ പാർപ്പിച്ചിരിക്കുന്നത്.