Listen live radio
മാനന്തവാടി:സ്വന്തമായി വിലക്ക് വാങ്ങിയ മൂന്ന് സെന്റ് ഭൂമിയില്‍ വീട് നിര്‍മിച്ചു താമസിക്കുന്ന ദമ്പതികളെ നിരന്തരം പലവിധത്തിലും ദ്രോഹിക്കുന്ന അയല്‍വാസിക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം.തമിഴനാട്ടില്‍നിന്നും വയനാട്ടിലെത്തി കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി തവിഞ്ഞാല്‍ ഇരുമനത്തൂര്‍ വേമ്പല്‍വീട്ടില്‍ താമസിക്കുന്ന ശെല്‍വനും ഭാര്യ സെല്‍വിയുമാണ് തങ്ങളുടെ പരാതികള്‍ പോലീസ് പരിഗണിക്കുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. എന്നാൽ ഇവർ നൽകിയ രണ്ട് പരാതികളും പറഞ്ഞ് തീർത്തതാണെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും തലപ്പുഴ പോലീസ്
വീട്ടിലെ കിണറ്റില്‍ കീടനാശിനി ഒഴിച്ചതും ഭര്‍ത്താവില്ലാത്ത സമയത്ത് രാത്രിയില്‍ വന്ന് ശല്യം ചെയ്തതുമുള്‍പ്പെടെയുള്ള പരാതികള്‍ തലപ്പുഴ പോലീസിന് നല്‍കിയിരുന്നു.എന്നാല്‍ ഒന്നില്‍ പോലും കേസെടുക്കുകയോ തങ്ങളുടെ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല.പ്രതിയുടെ വീട് സന്ദര്‍ശിച്ചു തിരിച്ചുപോവുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്.അയല്‍ക്കാരന്റെ സമീപനം തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് മുമ്പില്‍ ആത്മഹത്യയല്ലാതെ വേറെവഴിയില്ല.ജീവിക്കാനനുവദിക്കാത്ത വിധത്തില്‍ ഉപദ്രവിക്കുന്ന അയല്‍ക്കരാനെ സഹായിക്കുന്ന പോലീസ് നടപടിയില്‍ സങ്കടമുണ്ടെന്നും ദമ്പതികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.