Listen live radio

പട്ടികജാതി/വര്‍ഗ വിഭാഗങ്ങളെ തരംതിരിച്ച്‌ സംവരണം; സുപ്രിംകോടതി ഏഴംഗ വിശാല ബെഞ്ചിലേക്ക്

after post image
0

- Advertisement -

ഡഡല്‍ഹി: തൊഴില്‍, വിദ്യാഭ്യാസ സംവരണത്തിനായി പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളെ തരംതിരിച്ച്‌ സംവരണം നല്‍കാന്‍ കഴിയുമോയെന്ന വിഷയം സുപ്രിംകോടതി ഏഴംഗ വിശാല ബെഞ്ചിലേക്ക്. നിയമപ്രശ്നത്തില്‍ രണ്ട് അഞ്ചംഗ ബെഞ്ചുകള്‍ വ്യത്യസ്ത നിലപാടുകള്‍ എടുത്തതോടെയാണ് ഏഴംഗ ബെഞ്ചിലേക്ക് വിട്ടത്.
ഇ.വി. ചിന്നയ്യയും ആന്ധ്രപ്രദേശ് സര്‍ക്കാരുമായുള്ള കേസിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2004ല്‍ പട്ടിക വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തരംതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ശരിയായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലല്ല ഈ ഉത്തരവെന്നു ജസ്റ്റീസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍, എം.ആര്‍. ഷാ, അനിരുദ്ധ ബോസ് എന്നിവര്‍കൂടി ഉള്‍പ്പെട്ട ബെഞ്ച് ഇന്നലെ ചൂണ്ടിക്കാട്ടി. പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിനു മുന്‍ഗണന ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെങ്കില്‍ അവയിലെ ഉപവിഭാഗങ്ങളെ തരംതിരിച്ച്‌ നിയമനിര്‍മാണം നടത്താനും അധികാരമുണ്ടെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരേ വിഷയത്തില്‍ വിരുദ്ധ വിധികള്‍ വന്നാല്‍ അത് വിശാല ബെഞ്ചിന് വിടുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
പഞ്ചാബിലെ സര്‍ക്കാര്‍ ജോലികള്‍ക്ക് അനുവദിച്ച 50 ശതമാനവും, പട്ടികവിഭാഗത്തിലെ രണ്ട് ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രമായി സംവരണം ചെയ്ത നടപടിയാണ് കേസിനാധാരം.

Leave A Reply

Your email address will not be published.