Listen live radio

ഗിന്നസ് ബുക്കിലേക്ക് മത്സരിച്ച് തവിത്താലിൽ വീണ്ടും ചക്ക വിപ്ലവം

after post image
0

- Advertisement -

ഇന്നലെ കാപ്പാട്ടുമല ചക്കയായിരുന്നുവെങ്കിൽ ഇന്നത് മാറി വീണ്ടും ആറാം വാർഡിലെ താഴെ തലപ്പുഴ കോളനി തറവാട്ടിൽ കായ്ച്ച 57.09 കിലോഗ്രാം ചക്കയാണ് വീണ്ടും ഗിന്നസ് ബുക്കിലേക്ക് കുതിച്ചുയരാൻ നിൽക്കുന്നത്.
ലോക്ക് ഡൗൺ കാലത്ത് തവിഞ്ഞാലിൽ ചക്ക വിപ്ലവത്തിന് ഒരു കുറവുമില്ല.ഗിന്നസ് ബുക്കിലേക്ക് കുതിച്ചുയരാൻ പ്ലാവും ചക്കയും മത്സരിക്കുകയാണ്. ഇന്നലെ കാപ്പാട്ടുമല ചക്കയായിരുന്നുവെങ്കിൽ ഇന്നിതാ മാറി തവിഞ്ഞാലിലെ തന്നെ ആറാം വാർഡിലെ കൈതകൊല്ലി താഴെ തലപ്പുഴ കോളനിയിലെ ചക്കയാണ് 57 കിലോഗ്രാമിലധികം തൂക്കവുമായി മുന്നിൽ നിൽക്കുന്നത്.കോളനി മൂപ്പൻ 80 കഴിഞ്ഞ ചന്തു തന്നെ അതിശയിപ്പിക്കുന്ന തരത്തിലുള്ള ചക്കയാണ് കണ്ടത്. ഏകദേശം 10 വർഷം പ്രായമുള്ള പ്ലാവിൽ രണ്ടാം വർഷമാണ് ഇത്തരമൊരു ഭീമൻ ചക്ക ഉണ്ടായത്.കഴിഞ്ഞ ദിവസങ്ങളിൽ പത്ര ദൃശ്യമാധ്യമങ്ങളിൽ വന്ന ചക്കയുടെ വാർത്ത കണ്ട ചന്തു നേരെ വിളിച്ചത് കൃഷി ഓഫീസറെ ഓഫീസർ സുനിലും സംഘവും നേരെ സുനിൽ കോളനിയിലെത്തുകയും തൂക്കം നോക്കുകയും ചെയ്തപ്പോൾ 97.90- ഗ്രാം തൂക്കം അപ്പോൾ മത്സരം തന്നെ
[facebook]
https://www.facebook.com/wayanadnewsdaily/videos/679003799336191/
ഇന്നലെ കാപ്പാട്ടുമലയിൽ കായ്ച്ച ചക്ക 52.360 കിലോഗ്രാമും നീളം 77 സെൻ്റിമീറ്ററും, വണ്ണം 117 സെൻ്റിമീറ്ററും ആയിരുന്നുവെങ്കിൽ ഇന്ന് താഴെ തലപ്പുഴ കോളനിയിൽ കായച്ച ചക്കയ്ക്ക് 67 സെൻ്റീമീറ്റർ നീളവും 135 സെൻ്റിമീറ്റർ നീളവുമാണ് ഉള്ളത്.നേരത്തെ കൊളത്താട പയർ എന്ന പയർ ഇനത്തിൽ സംസ്ഥാന ശ്രദ്ധ പതിച്ചിരുന്നുവെങ്കിൽ സംസ്ഥാന ഫലം എന്ന നിലയിൽ ലോകത്ത് തന്നെ എറ്റവും വലി ചക്ക കായ്ച്ച ചക്ക എന്ന ബഹുമതിക്കായ് കാത്തിരിക്കയാണ് തവിഞ്ഞാൽ പഞ്ചായത്തും ഒപ്പം കൃഷിഭവനും.

Leave A Reply

Your email address will not be published.