Listen live radio
കൊച്ചി: ഐ.ടി.പ്രൊഫഷണലുകൾക്കടക്കം മയക്കുമരുന്നു വിതരണം ചെയ്തു വന്ന സംഘത്തിലെ യുവതികളടക്കം ഏഴുപേർ പിടിയിൽ.
കൊല്ലം സ്വദേശിയായ ആമിനാ മൻസിലിൽ ജിഹാദ് ബഷീർ (30), കൊല്ലം ഇടവെട്ടം സ്വദേശിനി അനിലാ രവീന്ദ്രൻ (29), നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശി എർലിൻ ബേബി (25) എന്നിവരും ഇടപാടുകാരായ നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശിനി രമ്യ വിമൽ (23), മനയ്ക്കപ്പടി സ്വദേശി അർജിത്ത് ഏയ്ഞ്ചൽ (24), ഗുരുവായൂർ തൈക്കാട് സ്വദേശി അജ്മൽ യൂസഫ് (24), നോർത്ത് പറവൂർ സ്വദേശി അരുൺ ജോസഫ് (24) എന്നിവരുമാണ് തൃക്കാക്കര പോലീസ്, കൊച്ചി സിറ്റി ഡാൻസാഫ് എന്നിവരുടെ സംയുക്ത പരിശോധനയിൽ പിടിയിലായത്.
തൃക്കാക്കര മില്ലുപടിയിൽ വാടകക്കെടുത്ത ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ പ്രതികൾ മയക്കുമരുന്നു വിൽപ്പന നടത്തിയിരുന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്നാണ് മയക്കു മരുന്ന് എത്തിച്ചിരുന്നത്. ഐ.ടി കമ്പനി മാനേജരെന്ന വ്യാജേനയാണ് മയക്കുമരുന്ന് ഇടപാടിനായി പ്രതി ജിഹാദ് ബഷീർ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തത്. നിരോധിത മയക്കുമരുന്നായ 2.5 ഗ്രാം എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും ഹാഷ് ഓയിൽ, ഹാഷിഷ് എന്നിവയും പ്രതികളിൽനിന്നു പിടിച്ചെടുത്തു.