Listen live radio

മുൻ മിസ് കേരള ഉൾപ്പെട്ട വാഹനാപകടം; പുതിയ വെളിപ്പെടുത്തലുമായി കാറോടിച്ച അബ്ദുൽ റഹ്മാൻ

after post image
0

- Advertisement -

 

കൊച്ചി: പുതിയ വെളിപ്പെടുത്തലുമായി കാറോടിച്ച അബ്ദുൽ റഹ്മാൻ. മുൻ മിസ് കേരളയടക്കം മൂന്ന് പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ആണ് പുതിയ വെളിപ്പെടുത്തലുമായി കാറോടിച്ച അബ്ദുൽ റഹ്മാൻ എത്തിയിരിക്കുന്നത്.

അപകടം ഉണ്ടായത് ഒരു ഓഡി കാർ ചേസ് ചെയ്തത് കൊണ്ടാണെന്ന് അബ്ദുൽ റഹ്മാൻ പോലീസിന് മൊഴി നൽകി. പോലീസിന് ഓഡി കാർ പിറകെ പായുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ പൊലീസ് സംശയിക്കുന്നത് ഇരു സംഘവും മത്സരയോട്ടം നടത്തിയതാണോ എന്നാണ്. ഇപ്പോൾ പൊലീസിൻറെ പ്രധാന അന്വേഷണ വിഷയം അപകടം ഉണ്ടാകാനുള്ള കാരണങ്ങൾ ആണ്. ഇത് അപകട മരണം ആണെന്ന കാര്യത്തിൽ പൊലീസിന് സംശയമില്ല. കൂടാതെ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിൻറെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഈ ഹോട്ടലിലെ ഡി ജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആൻസി കബീറുൾപ്പെടെയുളളവർ അപകടത്തിൽപ്പെട്ടത്. ഹോട്ടലിലെ ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് നീക്കം ചെയ്തതായി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. മുൻ മിസ് കേരള ആൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉൾപ്പെടെ മൂന്ന് പേർ ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ചത്.

മരണത്തിന് മുമ്പുുളള മണിക്കൂറുകളിൽ ഇവർ എവിടെയായിരുന്നു എന്ന അന്വേഷണത്തിനിടെയാണ് ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്ന് സംശയാസ്പദമായ നീക്കങ്ങളുണ്ടായത്. അപകടം നടന്ന് മണിക്കൂറുകൾക്കകം നമ്പർ 18 ഹോട്ടലിലെ സിസിടിവി ദ്യശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ആരോ മനപൂർവം നീക്കം ചെയ്തതായി ബോധ്യപ്പെട്ടു. ഇത് എന്തിനുവേണ്ടിയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

 

Leave A Reply

Your email address will not be published.