Listen live radio

നഗരസഭയിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമായി ഹരിത ബയോപാര്‍ക്ക് ഉടനെ തുറക്കും.

after post image
0

- Advertisement -

കല്‍പറ്റ: നഗരസഭയിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമായി ഹരിത ബയോപാര്‍ക്ക് ഉടനെ തുറക്കും. കേരളത്തിലെ ഏറ്റവും വലിയ മാലിന്യസംസ്‌കരണ പ്ലാന്‍റാണ് വെള്ളാരംകുന്നില്‍ ഒരുങ്ങുന്നത്. ഇതോടെ സമ്ബൂര്‍ണ മാലിന്യ സംസ്‌കരണത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയായും ജില്ലയിലെ ആദ്യത്തെതായും കല്‍പറ്റ മാറും.

15,000 ചതുരശ്ര അടി വലുപ്പമുള്ള മാലിന്യ സംസ്‌കരണ പ്ലാന്‍റ് സംസ്ഥാനത്തെ മറ്റൊരു മുനിസിപ്പാലിറ്റിയിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. 1.10 കോടി രൂപയാണ് ചെലവ് വരുന്നത്. സമ്ബൂര്‍ണ ശുചിത്വ നഗരസഭയെന്ന ലക്ഷ്യത്തിനായി ശുചിത്വ മിഷനും നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയുടെ വെള്ളാരം കുന്നിലെ ഒമ്ബത് ഏക്കര്‍ സ്ഥലത്താണ് ആധുനിക രീതിയിലുള്ള പ്ലാന്‍റ് സ്ഥാപിച്ചത്. കെട്ടിട നിര്‍മാണത്തിനായി 88.75 ലക്ഷം രൂപയും യന്ത്രോപകരണങ്ങള്‍ക്കായി 20 ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നത്. പാലക്കാട് ആസ്ഥാനമായ ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്‍ററിനാണ് (ഐ.ആര്‍.ടി.സി) സാങ്കേതിക സഹായത്തോടൊപ്പം നിര്‍മാണ ചുമതലയും. വെള്ളാരംകുന്നിലെ ഹരിത ബയോപാര്‍ക്കില്‍ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്‍ററും (എം.സി.എഫ്), വിന്‍ഡ്രോ കമ്ബോസ്റ്റിങ് യൂനിറ്റും സംയുക്തമായി പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ഹരിത കര്‍മസേനയുടെ നേതൃത്വത്തിലാണ് വീടുകളില്‍നിന്നും മറ്റും മാലിന്യം ഇപ്പോള്‍ ശേഖരിക്കുന്നത്. സേനയിലെ അംഗങ്ങളുടെ എണ്ണക്കുറവ് കാരണം മാലിന്യശേഖരണം പരാതിക്കിടയാക്കാറുണ്ട്. ഒരു വാര്‍ഡില്‍ രണ്ടുപേര്‍ വീതം എന്ന കണക്കില്‍ സേനയുടെ അംഗസംഖ്യ ഉയര്‍ത്തും. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി ശക്തിപ്പെടുത്തും.

Leave A Reply

Your email address will not be published.