Listen live radio
ദുബായ്: ഐപിഎൽ രണ്ടാം പാദമൽസരങ്ങളിൽ മലയാളികൾ കാത്തിരുന്ന പോരാട്ടത്തിന് ഇന്ന്ദുബയ് വേദിയാവുന്നു. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത് കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടാനാണ്. റോയൽസിന്റെ സ്ഥിരം ക്യാപ്റ്റനായതിന് ശേഷമുള്ള സഞ്ജുവിന്റെ ആദ്യസീസൺ ആണിത്. കഴിഞ്ഞ സീസണിൽ മോശം പ്രകടനത്തെ തുടർന്ന് സ്റ്റീവ് സ്മിത്തിനെ പുറത്താക്കി സഞ്ജുവിനെ താൽക്കാലിക ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു.
പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ച ഇരുടീമുകൾക്കും ഇന്ന് നിർണ്ണായകമാണ്. വമ്ബൻ തിരിച്ചുവരവ് നടത്താനാണ് ഇരുടീമും ഇറങ്ങുന്നത്. നിലവിൽ റോയൽസ് ആറാമതും പഞ്ചാബ് ഏഴാമതും ആണ്.
ശ്രീലങ്കയ്ക്കെതിരായ പരമ്ബരയിലെ മോശം ഫോമിനെ തുടർന്ന് ട്വന്റി-20 ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് പുറത്തായ സഞ്ജുവിന് ഇന്ന് അഭിമാന പോരാട്ടം കൂടിയാണ്. മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരം കൂടിയാണ്. മൽസരം രാത്രി 7.30നാണ്.
ബാറ്റിങിൽ അടുത്ത കാലത്തായി സ്ഥിരത പുലർത്തി വൻ ഫോമിൽ കളിക്കുന്ന കെ എൽ രാഹുൽ തന്നെയാണ് പഞ്ചാബിന്റെ തുരുപ്പ് ചീട്ട്. ക്രിസ് ഗെയ്ൽ, നിക്കോളസ് പൂരൻ, മായങ്ക് അഗർവാൾ എന്നിവർ കൂടി ഫോമിലേക്കുയർന്നാൽ കിങ്സിനെ തടയാനാവില്ല.