Listen live radio
ഡൽഹി: പഞ്ചാബ് തൂത്തുവാരി ആം ആദ്മി പാർട്ടി. 117 അംഗ നിയമസഭയിൽ കോൺഗ്രസിന് 18 സീറ്റ് മാത്രം, അകാലിദൾ രണ്ട് സീറ്റിലൊതുങ്ങി. പ്രകാശ് സിങ് ബാദൽ, നവ്‌ജ്യോത് സിംഗ് സിദ്ദു, ക്യാപ്റ്റൻ അമരീന്ദർ സിംഗ് തുടങ്ങിയ പ്രമുഖർക്ക് തോൽവി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയതലത്തിലെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത്. യുപിയിൽ പ്രിയങ്ക ഗാന്ധി നടത്തിയ എല്ലാ പ്രയത്‌നങ്ങളും വെള്ളത്തിലാക്കി പാർട്ടി ലീഡ് ചെയ്യുന്നത് വെറും നാല് സീറ്റിലാണ്.
403 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ഈ ദുർഗതി. പഞ്ചാബിൽ അധികാരത്തിലിരുന്ന പാർട്ടിക്ക് 117 അംഗ നിയമസഭയിൽ 18 സീറ്റിലാണ് ഇതുവരെ ലീഡ് ചെയ്യാനായത്.