ന്യൂഡൽഹി: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവീസ്) ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ എസ്.ബി.ഐ. നിലവിൽ അഞ്ച് ലക്ഷം വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾ സൗജന്യമാണ്. ഇതിലാണ് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ മാറ്റം വരുത്താൻ പോകുന്നത്.എത്ര തുക മുതലാണ് ചാർജ് ഈടാക്കുക?25,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്കാണ് ചാർജ് ഈടാക്കുക.25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് രണ്ട് രൂപയും ജി.എസ്.ടിയുമാണ് ചാർജ് ഈടാക്കുക.ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയുള്ള ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് ആറ് രൂപയും ജി.എസ്.ടിയും ചാർജ് ഈടാക്കും.രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയുള്ള ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് 10 രൂപയും ജി.എസ്.ടിയുമാണ് ചാർജ്.എന്നു മുതലാണ് പുതിയ ചാർജ് നിലവിൽ വരിക?ഫെബ്രുവരി 15 മുതൽ ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് പുതിയ ചാർജ് ഈടാക്കുന്നത് നിലവിൽ വരുമെന്നാണ് എസ്.ബി.ഐ അറിയിച്ചിരിക്കുന്നത്. പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഒരു ദിവസം ഐ.എം.പി.എസ് വഴി ഇടപാട് നടത്താൻ സാധിക്കുക.ബ്രാഞ്ചുകൾ വഴിയുള്ള ഐ.എം.പി.എസിന് ചാർജ് ഉണ്ടോ?ബ്രാഞ്ചുകൾ മുഖേനയുള്ള ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് നിലവിലെ രീതി തുടരും. 1000 രൂപ വരെയുള്ള ട്രാൻസാക്ഷനുകൾ ബ്രാഞ്ചുകൾ വഴി ഫീസില്ലാതെ നടത്താം. 1000 മുതൽ 1,00,000 വരെയുള്ള ഇടപാടുകൾക്ക് നാല് രൂപയും ജി.എസ്.ടിയുമാണ് ചാർജ്. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയുള്ള ബ്രാഞ്ച് ഇടപാടുകൾക്ക് 12 രൂപയും ജി.എസ്.ടിയും ഫീസ് ഈടാക്കും. രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയുള്ള ഇടപാടിന് 20 രൂപയും ജി.എസ്.ടിയുമാണ് ചാർജ്.














