Listen live radio

മൂന്നുപേരുടെ തലയറുത്ത് റെയില്‍പാളത്തില്‍ പ്രദര്‍ശിപ്പിച്ച ഗുണ്ടാ നേതാവിനേയും സമാന രൂപത്തില്‍ കൊന്ന് പ്രദര്‍ശിപ്പിച്ചു

after post image
0

- Advertisement -

ചെന്നൈ : തമിഴ്‌നാടിനെ നടുക്കിയ ഒരു കൂട്ടക്കൊലപാതകത്തിലെ പ്രതിക്ക് അതേ രൂപത്തില്‍ തിരിച്ചടി നല്‍കി ഗുണ്ടാസംഘം. മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് റെയില്‍വേ പാളത്തില്‍ പ്രദര്‍ശിപ്പിച്ച ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് ശിരസ് അതേ സ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയായിരുന്നു. തമിഴ്‌നാട് തിരുവെള്ളൂര്‍ ജില്ലയിലെ ഗിമഡി പൂണ്ടിയിലാണ് മാധവന്‍ എന്ന ഗുണ്ടാനേതാവ് ക്രൂരമായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ജനുവരിയിലാണ് തമിഴ്‌നാടിനെ നടുക്കിയ കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേരെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് മൂന്ന് പേരുടെയും തലയറുത്തെടുത്ത് ന്യൂ ഗിമടിപൂണ്ടി റെയില്‍വേ സ്‌റ്റേഷന് സമീപം പാളത്തില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.
എതിര്‍ സംഘത്തിന് മുന്നറിയിപ്പ് കൊടുക്കാനായിരുന്നു ഈ പ്രവൃത്തി. ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവ് മാധവനെ എതിര്‍സംഘം വെട്ടിക്കൊലപ്പെടുത്തി അതേ രീതിയില്‍ പ്രതികാരം വീട്ടുകയായിരുന്നു. കേസില്‍ അറസ്റ്റിലായ മാധവന്‍ കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നാണ് ജാമ്യത്തില്‍ ഇറങ്ങിയത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം സ്വന്തം ഗ്രാമത്തിലെത്തിയത്.
ഇന്നലെ രാവിലെ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ യൂക്കാലിപ്സ്റ്റ് തോട്ടത്തില്‍ തലയില്ലാത്ത മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പരിശോധനയില്‍ കൊല്ലപ്പെട്ടത് മാധവന്‍ ആണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ടു കിലോമീറ്റര്‍ അകലെ റെയില്‍വേ പാളത്തില്‍ നിന്നും ശിരസ് കണ്ടെത്തുകയായിരുന്നു.
നേരത്തെ മൂന്നുപേരുടെ ശിരസ് പ്രദര്‍ശിപ്പിച്ച അതെ രീതിയില്‍ ആയിരുന്നു മാധവന്റെ ശിരസും കിടന്നിരുന്നത്. ഗുണ്ടാസംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട മാധവന്റെ പേരില്‍ നിലവില്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി തുടങ്ങി 12 കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.